കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ ആഭ്യന്തര സർവിസ് തുടങ്ങുന്നു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കണ്ണൂര്‍-ഹൈദരാബാദ് സെക്ടറില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് എട്ടുമുതല്‍ തുടങ്ങും. രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തിന് തിരിച്ചു ഹൈദരാബാദിലേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. നിലവില്‍ വൈകുന്നേരം 4.50 ന് ഹൈദരാബാദില്‍നിന്ന് കണ്ണൂരില്‍ എത്തിച്ചേരുന്ന സര്‍വീസാണുള്ളത്. രാത്രി 9.20നാണ് തിരിച്ചു ഹൈദരാബാദിലേക്കു സര്‍വീസ്.
ഹത്രാസ്: മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്
ഇന്‍ഡിഗോയുടെ കണ്ണൂര്‍-ചെന്നൈ സര്‍വീസ് 16 മുതല്‍ എല്ലാ ദിവസവുമാക്കുന്നുണ്ട്. ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ രണ്ട് പ്രതിദിന സര്‍വീസുകളുണ്ട്. കൊച്ചി, ഹുബ്ലി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസും ഇന്‍ഡിഗോ നടത്തിവരുന്നുണ്ട്. ഇതോടൊപ്പം കോവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള എയര്‍ബബിള്‍ നോണ്‍ ഷെഡ്യൂള്‍ സര്‍വീസുകളുടെ ഭാഗമായി ഷാര്‍ജ, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പ്രതിവാരസര്വീസുകള് നടത്തുന്നുണ്ട്.
രണ്ടാഴ്ച മുൻപ് കോവിഡ് പരിശോധന നടത്തിയ ലാബിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 120 ലധികം യാത്രക്കാരുടെ യാത്ര മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിമാനക്കമ്പനിയിൽ നിന്ന് യഥാസമയം അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ മണിക്കൂറുകളോളം പ്രതിഷേധവും നടത്തിയിരുന്നു.
കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ് എന്ന സ്ഥാപനത്തിന്റെ അംഗീകാരമാണ് ദുബായ് സർക്കാർ റദ്ദാക്കിയത്. ഡൽഹിയിലെ രണ്ടു ലാബുകളെയും ജയ്പൂരിലെ ഒരു ലാബിനെയും ഇതോടൊപ്പം കരിമ്പട്ടികയിൽപെടുത്തിയിട്ടുണ്ട്. മൈക്രോ ഹെൽത്ത് ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ യാത്രക്കാർക്കാണു യാത്ര ചെയ്യാനാകാതെ വന്നത്. ചെക്ക് ഇൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു.
Recommended Video
വിമാന ടിക്കറ്റ് ആവശ്യാനുസരണം മറ്റൊരു ദിവസത്തേക്കു മാറ്റിനൽകാമെന്നും കോവിഡ് പരിശോധന മറ്റൊരു ലാബിൽ വീണ്ടും നടത്തണമെന്നും വിമാനക്കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചു. എന്നാൽ വീണ്ടും നടത്തുന്ന പരിശോധനയുടെ ചെലവ് വിമാനക്കമ്പനി വഹിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. ടെർമിനലിൽ ബഹളംവച്ച യാത്രക്കാരെ പോലീസും സിഐഎസ്എഫും ഇടപെട്ടാണു നിയന്ത്രിച്ചത്. യാത്ര ചെയ്യാൻ കഴിയാത്തവർക്കു ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തു നൽകുമെന്നു വിമാന കമ്പനി അറിയിച്ചതായി കിയാൽ അധികൃതർ പറഞ്ഞു. ഈ പ്രശ്നം നിലനിൽക്കവെയാണ് എട്ടിന് ഇൻഡിഗോ സർവീസ് തുടങ്ങുന്നത്.