പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്
കണ്ണൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ സമ്മര്‍ദ്ദതന്ത്രം ശക്തമാക്കി ഐഎന്‍ടിയുസി. തെരഞ്ഞെടുപ്പുകളില്‍ ഐ എന്‍.ടി.യു സി ക്ക് സീറ്റു നിഷേധിക്കുന്നതില്‍ സംഘടനയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടികാട്ടി.രണ്ടു ദിവസമായി കണ്ണൂര്‍ ഡിസിസി ഓഫിസിലെ എന്‍ആര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന പാര്‍ലമെന്റ്, നിയമസഭാ , ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഐഎന്‍ടിയുസിക്ക് നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, കോട്ടയം സീറ്റുകളില്‍ ഐഎന്‍ടിയുസി നേതാക്കളെ പരിഗണിക്കണം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളിലെയും എം.പിമാര്‍ തികഞ്ഞ പരാജയമാണ് 20 ലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയാണ് ഐ എന്‍.ടി.യു സി കഴിഞ്ഞ തവണ സീറ്റു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ ഐ.എന്‍.ടിയുസി ക്ക് സീറ്റു നല്‍കിയിരുന്നില്ല.

ഐ.എന്‍.ടി.യു.സിയുടെ സ്ഥാപക പ്രസിഡന്റ് ഏറെ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണെന്ന് ഓര്‍ക്കണം തൃശൂര്‍ കേന്ദ്രികരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സി.എം സ്റ്റീഫന്‍ , മരയ്ക്കാര്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. സി.പി.എമ്മിന് ലഭിച്ച രാജ്യസഭ സീറ്റ് ബംഗാളിലെ സി.ഐ.ടി.യു നേതാവ് തപന്‍ സെന്നിന് നല്കാന് കഴിയാത്തതിനാല്‍ കേരളത്തിലെ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിനാണ് നല്‍കിയത്.
നാല് തൊഴില്‍ കോഡുകളുണ്ടാക്കി കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തൊഴിലാളികളുടെ സ്ഥിരം തൊഴിലെന്ന അവകാശം തന്നെ കവര്‍ന്നെടുത്തിരിക്കുകയാണ് ഇതിനെതിരെ പാര്‍ലമെന്റില്‍ തൊഴിലാളികള്‍ക്കായി എം.പിമാരില്‍ നിന്നും ശബ്ദം വേണ്ടത്ര ഉയര്‍ന്നില്ല. കേരളത്തില്‍ പിണറായി സര്‍ക്കാരും ഇതു തന്നെയാണ് ചെയ്യുന്നത് കരാര്‍വല്‍ക്കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കെ.എസ്.ആര്.ടി സിയിലുള്‍പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് മുന്‍പോട്ടു പോകുന്നത്. നിര്‍മ്മാണ തൊഴിലാളികള്‍ക്കായി സെസ് പിരിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്നില്ല. 1000 കോടിയോളം നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്നും സര്‍ക്കാര്‍ കടമെടുത്തതു കാരണം പെന്ഷന് ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല പിണറായി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.സി വരുന്ന നവംബര്‍ എട്ടിന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മണ്ഡലം തല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും ഡിസംബര്‍ 28, 29 തീയ്യതികളില്‍ തൃശൂരില്‍ ചേരുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീതായി മാറുമെന്നും ആര് ചന്ദ്രശേഖരന് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തട്ടി കൂട്ടിയുണ്ടാക്കിയതാണ്.ആരോടും ചര്‍ച്ച ചെയ്യാതെയാണ് ബോര്‍ഡ് രൂപീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് പണം കൈയ്യടക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ആര്. ചന്ദ്രശേഖരന് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സിനേതാക്കളായ വി.ജെ ജോസഫ് ,മനോജ് എടാണി , ജോസ് ജോര്‍ജ് പ്ളാത്തോട്ടം, കൃഷ്ണ വേണി ജി. ശര്‍മ്മ, തമ്പി കണ്ണാടന്‍ എന്നിവര്‍ പങ്കെടുത്തു.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications