തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍
തളിപറമ്പ്: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നടന്നിട്ടുള്ള താല്‍ക്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവൃത്തിയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട എല്ലാവരോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മറുപടി ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര് രാമചന്ദ്രന്, വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് എന്നിവര്‍ മാതമംഗലം പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന തൊഴിലുറപ്പ് പ്രവൃത്തിയില്‍ 37 ദിവസത്തെ തൊഴില്‍ ദിനം കൃത്രിമമായി രേഖപ്പെടുത്തി കൂലി വാങ്ങിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.

നൂറ് ദിനം പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ടു മേറ്റുമാര്‍ മറ്റൊരു മേറ്റിന്റെ കീഴില്‍ ബാക്കി പ്രവൃത്തികള്‍ നടക്കുന്നതിന് എന്‍.എം.എം.എസ്, മസ്റ്ററോള് ഒപ്പിടിക്കല്‍ എന്നിവ ഇവര്‍ തന്നെ ചെയ്യുകയും ആയതിന്റെ പ്രതിഫലം എന്ന നിലയില്‍ മറ്റു രണ്ടു തൊഴിലാളികള്‍ പ്രവൃത്തി ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്തു. 26 ദിവസത്തെ കൂലി അക്കൗണ്ടിലേക്ക് വരികയും ചെയ്തു.
ഈ വിഷയം 24/02/2024 ന് ഉച്ചയ്ക്ക് എന്‍.ആര്.ഇ.ജി.എ വിഭാഗത്തെ അറിയിക്കുകയും ഉടന്‍തന്നെ സ്ഥലത്തെത്തി തൊഴിലാളികളെ കാണുകയും ഉണ്ടായി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി രേഖകള്‍ പരിശോധിച്ച് ചെയ്ത കുറ്റം ബോധ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേറ്റുമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തുവെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ചു തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ഓംബുഡ്സ്മാന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വെട്ടിലായിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍. രാഷ്ട്രീയ പരിഗണനകള്‍ വെച്ചുകൊണ്ടു തൊഴില്‍ദിനങ്ങള്‍ ഇഷ്ടക്കാര്‍ക്കു നല്‍കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications