Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ മറ്റൊരു ജ്വല്ലറി തട്ടിപ്പു കൂടി: അമാൻ ജ്വല്ലറി തട്ടിപ്പിൽ മൂന്ന് കേസുകളെടുത്തു!

കണ്ണൂർ: വടക്കെ മലബാറിൽ മറ്റൊരു സ്വർണ നിക്ഷേപ തട്ടിപ്പു കൂടി പുറത്തുവന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനു പിന്നാലെ പയ്യന്നൂരിലെ അമാന്‍ ഗോള്‍ഡിനെതിരെയുള്ള പരാതികളില്‍ പയ്യന്നൂർ പൊലിസ് മൂന്നുകേസുകളെടുത്തു. ലാഭവിഹിതമുള്‍പ്പെടെ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ സ്വീകരിച്ച നിക്ഷേപം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതികളിലാണു കേസുകള്‍.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി.നൂറുദ്ദീന്‍, പെരുമ്പയിലെ കെ.കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി.ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളിലാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പെരുമ്പയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അമാന്‍ ഗോള്‍ഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട് സ്വദേശി പി.കെ.മൊയ്തു ഹാജിക്കെതിരെയാണു പയ്യന്നൂര്‍ പോലിസ് കേസെടുത്തത്.

 14-kasarcode-ma

നൂറുദ്ദീനില്‍നിന്നും 2017 ജൂലൈ ഒന്‍പതിനു 15 ലക്ഷം രൂപയും കുഞ്ഞാലിമയില്‍നിന്നും 2016 ഫെബ്രുവരി ഒന്‍പതിനു മൂന്നുലക്ഷം രൂപയും ഇബ്രാഹിം കുട്ടിയില്‍നിന്ന് 2016 ഒക്‌ടോബര്‍ 31ന് 20 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചുവെന്നും വ്യവസ്ഥകള്‍ ലംഘിച്ചു പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ് പോലീസ് കേസെടുത്തത്.ഇതിനിടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.പോപ്പുലര്‍ ഫിനാന്‍സ് മാതൃകയിലാണ് ഫാഷന്‍ ഗോള്‍ഡും നിക്ഷേപകരെ

വഞ്ചിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ചെയര്‍മാനും മുസ്ലീം ലീഗ് എം.എല്‍ എയുമായ എം.സി. ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.ഖമറുദീന്‍ ഉള്‍പടെയുള്ള പ്രതികള്‍ക്കെതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത് കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാരെയും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സി.എസ്.ഋത്വിക് അറിയിച്ചു.

നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ഉണ്ടെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ഖമറുദീന്‍ ബോധിപ്പിച്ചു.പരാതിക്കാര്‍ നിക്ഷേപകരല്ല. കമ്പനിയിലെ ഓഹരി ഉടമകളാണ് .56 ലക്ഷം ആണ് തന്റെ നിക്ഷേപം. ഓഹരി ഉടമകള്‍ പരാതി ഉണ്ടെങ്കില്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്‌ പോകേണ്ടത്. നാഷണല്‍ കമ്പനി ലോ ട്രിബ്യുണലിനെ സമീപിക്കാന്‍ അവസരം നല്‍കണം.

2019 സെപ്തംബര്‍ വരെ ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു.എംഎല്‍എ ആകുന്നത് വരെ കമ്പനി നല്ല രീതിയില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനു ശേഷമാണ് നഷ്ടം ഉണ്ടായത്.കമ്പനിയെ പ്രതി ആക്കാതെ ചെയര്‍മാനെ മാത്രം പ്രതി ആക്കിയാല്‍ കേസ് നില്‍നില്‍ക്കില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും ഖമറുദീന്‍ ബോധിപ്പിച്ചു. ഹര്‍ജി വിധി പറയാനായി കോടതി മാറ്റിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+