മുല്ലപ്പള്ളിയെ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ക്ഷണിച്ച് കെ.സുധാകരൻ എം.പി
കണ്ണൂർ: താൽക്കാലിക കെപിസിസി അധ്യക്ഷ പദവി ഹൈക്കമാൻഡ് വെച്ചു നീട്ടിയിട്ടും സ്വീകരിക്കാതെ കെ സുധാകരൻ എം പി. പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് താൽക്കാലിക അധ്യക്ഷ പദവി കൊണ്ട് കാര്യമില്ലെന്നാണ് കണ്ണൂരിലെ കരുത്തനായ സുധാകരൻ്റെ നിലപാട്. തെന്നല ബാലകൃഷ്ണപിള്ളയേപ്പോലെ ഹസനെപ്പോലെയോ വെറുമൊരു താൽക്കാലിക പ്രസിഡൻ്റാകാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് സുധാകരൻ്റെ നിലപാട്. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി സുധാകരൻ ദില്ലിയിലേക്ക് പോയില്ല. സഹോദരപുത്രൻ്റെ വിവാഹമായതിനാൽ ഈ മാസം 24 കഴിഞ്ഞ് ദില്ലയിലേക്ക് പോയി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി.
ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
എന്നാൽ കെപി സിസി യുടെ സ്ഥിരം അധ്യക്ഷനാകാൻ തനിക്ക് താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നവെന്നും കെപിസി സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കെ സുധാകരൻ എം പി പറഞ്ഞു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു എന്നാൽ ഹൈക്കമാൻഡ് ഈക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. എറണാകുളത്ത് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചാൽ അനായസം ജയിപ്പിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ യുഡിഎഫിൻ്റെ വിജയപ്രതീക്ഷയെ ഒരു കാരണവശാലും ബാധിക്കരുത്. പാർട്ടിയുടെ മുതിർന്ന നേതാവായ കെ.വി. തോമസിനെ ഒരു കാരണവശാലുംനഷ്ടപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് തൻ്റെ നിലപാടെന്ന് സുധാകരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ദില്ലിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന അഭ്യൂഹങ്ങളുയർന്നത്. കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയില്ല. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.
Recommended Video
എന്നാൽ കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് വരുന്നതിനോട് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. ചിറക്കൽ സ്കൂൾ ഏറ്റെടുക്കുന്നതിനായി ലീഡർ കെ.കരുണാകരൻ്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് ഗൾഫ് നാടുകളിൽ നടത്തിയ കണക്കില്ലാത്ത പണപ്പിരിവ്, ബി.ജെപിയിലേക്കുള്ള കൂറുമാറ്റ ഭീഷണി, പാർട്ടിക്ക് അതീതമായി ഗ്രൂപ്പു രുപീകരിച്ചുള്ള തൻ മേൽക്കോയ്മയാർന്ന പ്രവർത്തന ശൈലി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളാണ് എതിർവിഭാഗം ഉന്നയിക്കുന്നത്. കണ്ണുരിലെ എ വിഭാഗം നേതാക്കളും ഐ യിലെ ഒരു വിഭാഗവും കെ.സി വേണുഗോപാൽ വിഭാഗവുമാണ് സുധാകരനെതിരെ നീക്കം നടത്തുന്നത്. സുധാകരനെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഹൈക്കമാൻഡിന് കത്തെഴുതാനാണ് ഇവർ നീക്കം നടത്തുന്നത്.