'ബിജെപി നേതാക്കള്‍ കണ്ടതില്‍ ആശങ്കയില്ല'; തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെ സുധാകരൻ
കണ്ണൂര്‍: ക്രൈസ്തവ സമുദായവുമായി ബി.ജെ.പി അടുക്കുന്നുവെന്ന രാഷ്ട്രീയചര്‍ച്ചകള്‍ക്കിടെ തലശേരി അതിരൂപതാ ബിഷപ്പുമായിനിര്‍ണായകമായ കൂടിക്കാഴ്ച്ച നടത്തികൊണ്ടു അതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങി.ചങ്ങനാശേരിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരനുമാണ് ഈവിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായേക്കാവുന്ന തിരിച്ചടി ഒഴിവാക്കാന്‍ നയതന്ത്ര നീക്കംതുടങ്ങിയത്.
ക്രിസ്ത്യന്‍ മേലധ്യക്ഷന്‍മാരുമായി സംസ്ഥാനവ്യാപകമായി നടത്തുന്ന കൂടിക്കാഴ്ച്ചയിലൂടെ മഞ്ഞുരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് അടിയന്തിര കൂടിക്കാഴ്ച്ചയ്ക്ക് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമിറങ്ങിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സമുദായത്തെ പാര്‍ട്ടിയോട് കൂടെ ഉറപ്പിച്ചു നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി തലശേരി അതിരൂപതാ ബിഷപ്പുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി. ബി.ജെ.പി നേതാക്കള്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനിയെ സന്ദര്‍ശിക്കുന്നതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി .സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ ശനിയാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയശേഷംമാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യജനാധിപത്യരാജ്യമാണ് ആര്‍ക്കും ആരെയും കാണാനും അവരുടെ അഭിപ്രായങ്ങള്‍ പറയാനുമുളള അവസരമുണ്ട്. ബി.ജെ.പിക്കും ഇതിനു സ്വാതന്ത്ര്യമുണ്ട്. അവരത് ചെയ്യുന്നതില്‍ തെറ്റില്ലെന്നുംഅതാണ് ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യമെന്നും കെ.സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരകാലം മുതല്‍
രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചു നോക്കിയാല്‍ ക്രൈസ്ത വിഭാഗമെന്നും മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനോടൊപ്പം നിന്നവരാണെന്ന് കാണാം. സംസ്ഥാനത്തെ എല്ലാമതമേലധ്യക്ഷന്‍മാരുമായി നല്ല സ്‌നേഹബന്ധമാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. ചങ്ങാനശേരി പിതാവുമായി നല്ലബന്ധമാണ് തനിക്കുളളത്. അതുവഴി പോകുന്നവഴിക്കെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് ആരും ഈക്കാര്യത്തില്‍ കുത്തിതിരിപ്പുണ്ടാക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക് ഈക്കാര്യത്തില്‍ ആശങ്കേയില്ല,
തലശേരി ബിഷപ്പുമായി ഇപ്പോള്‍ നടത്തിയ അഭിമുഖംസന്താഷമാണ് സംതൃപ്തമാണ് ഞങ്ങള്‍ക്ക് ഒരു ആശങ്കയില്ല അവര്‍ക്ക് ആരെ കാണാനും ആശയവിനിമയം നടത്താനും അവകാശമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യകാലം മുതല്‍ കോണ്‍ഗ്രസിനെ കൈവിട്ട ചരിത്രമുണ്ടായിട്ടില്ല. മതേതര രാഷ്ട്രമുണ്ടായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ ഉണ്ടായതാണ്. അവര്‍ക്ക് അങ്ങനെ കോണ്‍ഗ്രസില്‍ നിന്നും തളളിപറയാന്‍ കഴിയില്ല. ഈ ചര്‍ച്ച വൈകിപ്പോയിട്ടില്ല. ഈ പ്രശ്‌നം വളച്ചൊടിച്ചത് സി.പി. എമ്മാണ്. ഗോവിന്ദന്‍ മാഷും എം.വി ജയരാജനുമാണ് ഇതിനൊരു ഡീവേയ്ഷനുണ്ടാക്കിയത്. അവര്‍ മുസ്‌ലിം സമൂഹത്തെസ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.അവര്‍ക്ക് രാഷ്ട്രീയ അജന്‍ഡയുണ്ട്.
കെ.സി ജോസഫിന്റെ പ്രസ്താവന ഈക്കാര്യത്തില്‍ അപക്വമായിപ്പോയി. റബര്‍ വില ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു ശേഷം റബറിന്റെ വിലയാരും വര്‍ധിപ്പിച്ചിട്ടില്ല. കര്‍ഷകരുടെ നട്ടെല്ലുവളഞ്ഞിരിക്കുകയാണ്. വൈദിക ശ്രേഷ്ഠന്‍മാരെ കാണാന്‍ പോകുന്നത് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല നല്ലൊരു ബന്ധമാണ് ഇവരുമായി പാര്‍ട്ടിക്കുളളത്. കര്‍ഷകരാണ് ക്രിസ്ത്യന്‍സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗം. അവര്‍ ഇവിടെ കഷ്ടപ്പെടുകയാണ് എന്നും കര്‍ഷകന്റെ നട്ടെല്ലിനു പുറത്ത്‌വിശ്വാസത്തിന്റെ കോട്ടകെട്ടിയ മതമാണ് ക്രിസ്ത്യന്‍ മതം.അവരെ സംരക്ഷിക്കേണ്ട ബാധ്യത സഭയ്ക്കുണ്ട്.
അതില്‍ ഒരു തെറ്റുമില്ല.റബര്‍ വില വര്‍ധിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് രാഷ്ട്രീയ പരമായി ആവശ്യപ്പെടാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിയുകയുളളൂ. ഞങ്ങള്‍ പാര്‍ലമെന്റില്‍ ഈക്കാര്യത്തില്‍ എത്രനോട്ടീസാണ് നല്‍കിയത്. അതില്‍ ഏതെങ്കിലും ഒന്ന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ക്രൈസ്ത സമുദായത്തിനെ സ്വാധീനിക്കാന്‍ പോയിട്ട് ഒരു ചുക്കും ചെയ്യാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.ഇതിനെ വളച്ചൊടിച്ചത് സി.പി. എമ്മാണെന്നും സുധാകരന്‍ പറഞ്ഞു. റബര്‍ വില വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. തലശേരി ബിഷപ്പുമായി നടത്തിയ ചര്‍ച്ച ആശാവഹമാണെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. എം. എല്‍. എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് , ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരും സുധാകരനോടാപ്പമുണ്ടായിരുന്നു












Click it and Unblock the Notifications