കണ്ണൂര്‍- ബെംഗളൂരു ദേശീയപാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ മലബാറും കുടകും
കണ്ണൂര്‍: കണ്ണൂര്‍- ബെംഗളൂരു ഇടനാഴിയ്ക്ക് അനുമതി ലഭിച്ചതോടെ പ്രതീക്ഷയില്‍ വടക്കേ മലബാറും കര്‍ണാടകയിലെ കുടക്, ഹാസന് ജില്ലകളും. കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാനാണ് തത്വത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാല്‍ മൈസൂരുകുടക് എം പി പ്രതാപ് സിംഹയും വീരാജ്പേട്ട എം എല്‍ എ കെ ജി ബൊപ്പയ്യയും മുന്‍കയ്യെടുത്താണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയത്.
കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ചന്നരായപട്ടണയില്‍ നിന്നു തുടങ്ങി ഹോള്‍നരസിപ്പുര - അര്‍ക്കല്‍ഗുഡ് - ഷാനിവരസന്തെ സോമവാര്‍പേട്ട മഡാപുര മടിക്കേരി - മൂര്‍നാട് വീരാജ്പേട്ട വഴി കേരള - കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡാണ് ദേശീയപാതയായി ഉയര്‍ത്തുക. 183 കിലോമീറ്റര്‍ നീളം വരുന്ന റോഡിന് 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Recommended Video

ബെംഗളൂരു മൈസൂരു ദേശീയപാതയെ 10 വരിയുള്ള സാമ്പത്തിക ഇടനാഴിയായി ഉയര്‍ത്തുന്ന പദ്ധതി 2022 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 6 വരി പ്രധാനപാതയും 4 സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്ന ഇടനാഴി യാഥാര്‍ഥ്യമായാല്‍ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. മൈസൂരു മടിക്കേരി ദേശീയപാതയുടെ വികസന പ്രവൃത്തി അടുത്ത ജൂണില്‍ തുടങ്ങുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. 84 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്നു ബൈപാസുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും മാക്കൂട്ടയ്ക്കും ഇടയിലുള്ള പാതയ്ക്ക് കൂടി ദേശീയപാത പദവി ലഭിക്കുന്നതോടെ ബെംഗളൂരുവിനും കണ്ണൂരിനും ഇടയിലെ റോഡ് പൂര്‍ണമായും ദേശീയപാതയായി മാറും.
കുടക്, ഹാസന് മേഖലകളില്‍ നിന്നു പച്ചക്കറികള്‍ ഉള്‍പ്പെടെ ഒട്ടേറെ ചരക്കു വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ജോലി ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി കുടക്, മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്കു നിരന്തരം യാത്ര ചെയ്യുന്നവര്‍ക്കും റോഡ് വികസനം ഗുണകരമാകും. മാത്രമല്ല ദേശീയപാതയായി ഉയരുന്നതോടെ കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവയുടെ പ്രയോജനം കുടക്, ഹാസന് മേഖലകള്‍ക്കും ലഭ്യമാകും.
കുടക് മേഖലയിലെ വിനോദസഞ്ചാരത്തിനും കാപ്പിയും ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും റോഡ് വികസനം വഴിയൊരുക്കും. നിലവില്‍ റോഡ് മാര്‍ഗം മെംഗളൂരുവിലോ കൊച്ചിയിലോ എത്തിച്ചാണ് കയറ്റുമതി ചെയ്യുന്നത്. കൂട്ടുപുഴ പാലം കൂടി യാഥാര്‍ഥ്യമായ പശ്ചാത്തലത്തില്‍ കണ്ടെയ്നര്‍ ലോറികള്‍ക്ക് അഴീക്കല്‍ തുറമുഖത്തേക്ക് സുഗമമായി എത്താം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications