ഒന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവം: പിതാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും
തലശേരി: ഒന്നര വയസുകാരി മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിടുകയും മകളുടെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തിൽ കേസിലെ പ്രതിയായ എൻ.പി.ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു .
പ്രതിയെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് കതിരുർ എസ്.ഐ കെ.വി മഹേഷ് അറിയിച്ചു.
ഇതിനിടെയിൽ ഭാര്യയുടെ അൻപതു പവൻ പണയം വെച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി എൻ.പി ഷിജു മൊഴി നൽകിയിട്ടുണ്ട്.
പിതാവ് പുഴയിൽ തള്ളിയിട്ടതിനെ തുടർന്ന് ദാരുണമായി മരിച്ചു അൻവിതയെന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.

പാട്യം പത്തായക്കുന്നിലെ വാടക വീട്ടുമുറ്റത്ത് അൻവിതയ്ക്ക് യാത്രാമൊഴിയേകാൻ നൂറു കണക്കിനാളുകളെത്തി.കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് പാനൂർ പാത്തിപ്പാലം വള്ള്യായി റോഡ് വാട്ടർ ടാങ്കിന് സമീപം അൻവിതയെയും അമ്മ സോനയെയും പിതാവ് ഷിജു പുഴയിൽ തള്ളിയിട്ടത്. രണ്ടുപേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്‌ച പകൽ ഒന്നരയോടെയാണ് പത്തായക്കുന്നിലെ കുപ്പ്യാട്ട് വീട്ടിൽ അൻവിതയുടെ മൃതദേഹം എത്തിച്ചത്.
പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍
Recommended Video
പതിനഞ്ചു മിനിറ്റു മാത്രമാണ് കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ പൊതുദർശനത്തിന് വച്ചത്. ശേഷം അമ്മയുടെ വീടായ പൊന്ന്യം പുല്ലോടിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കെ പി മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പത്തായക്കുന്നിലെ വീട്ടിലെത്തിയിരുന്നു' കേസിലെ പ്രതിയായ എൻ.പി ഷിജുവിനെ കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കതിരൂർ എസ്.ഐ കെ.വി മഹേഷും സംഘവുമാണ് കേസ് അന്വേഷണം നടത്തുന്നത്.ശനിയാഴ്ച്ച ഉച്ചയോടെ മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിൽ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടെയാണ് പ്രതി ഷിജുവിനെ മട്ടന്നു ർ സി.ഐയും സംഘവും പിടി കുടുന്നത്.തുടർന്ന് ഇയാളെ കതിരൂർ പൊലിസിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications