Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായ്ക്കളെ വിഷംവെച്ചു കൊല്ലാൻ പഞ്ചായത്ത് അംഗത്തിന്റെ ആഹ്വാനം; വിവാദം

വളപട്ടണം: തെരുവ് നായ്ക്കള്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നുവയസുകാരനെ കടിച്ചുകീറി കൊന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചയാണ് ഈക്കാര്യത്തില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി തെരുവുനായകളെ വിഷം വെച്ചുകൊല്ലാന്‍ സോഷ്യല്‍ മീഡിയിയിലൂടെ ആഹ്വാനം ചെയ്ത നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പോസ്റ്റ് വിവാവദമായി.

നാറാത്ത് ഗ്രാമപഞ്ചായത്തംഗം സൈഫുദ്ദീനാണ് സോഷ്യല്‍ മീഡിയയിലൂടെ തെരുവുനായ്ക്കളെ വിഷം വെച്ചുകൊല്ലാന്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തത്. മുഴപ്പിലങ്ങാട് പഞ്ചായത്തിന് സമാനമായി നാറാത്തും എല്ലാസ്ഥലങ്ങളിലും തെരുവ്‌നായ ശല്യം അതിരൂക്ഷമാണ്. സ്‌കൂള്‍, മദ്രസ കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്. നാറത്ത് പഞ്ചായത്തില്‍ ഇതുവരെയായി പതിനഞ്ചു പേര്‍ക്ക് തെരുവ്‌നായകളുടെ കടിയേറ്റിട്ടുണ്ട്.

Dog

ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കള്‍ കുട്ടികളെ അക്രമിക്കുന്നതു തടയുന്നതിനായി യുവാക്കള്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ രംഗത്തുവരണമെന്ന് സൈഫുദ്ദീന്‍ ആവശ്യപ്പെടുകയായിരുന്നു. ജില്ലാപഞ്ചായത്തിനും സംസ്ഥാനസര്‍ക്കാരിനും ഈക്കാര്യത്തില്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും ഈക്കാര്യത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങിയാല്‍ നടക്കുമെന്നും സൈഫുദ്ദീന്‍ നാറാത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇതിനെതിരെ മൃഗസ്‌നേഹികളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സൈഫൂദ്ദീനെതിരെ കേസെടുക്കണമെന്ന ആവശ്യവും വിവിധകോണുകളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ അവഗണിച്ചുകൊണ്ടു താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്ന നിലപാടിലാണ് സൈഫുദ്ദീന്‍ നാറാത്ത്.


ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഏഴ് സ്ഥലങ്ങളില്‍ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവില്‍ പടിയൂര്‍-കല്ല്യാട് പഞ്ചായത്തിലെ പടിയൂരില്‍ ഒരു എബിസി കേന്ദ്രം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ, ചെറുതാഴം അല്ലെങ്കില്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത്, തലശ്ശേരിയിലെ കോപ്പാലം എന്നിവിടങ്ങളില്‍ കൂടി എബിസി കേന്ദ്രം ആരംഭിക്കാനാണ് യോഗത്തില്‍ ധാരണയായത്.

ഇവിടങ്ങളില്‍ പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ ഭൂമി ലഭ്യമാണെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ അറിയിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സംഘം സ്ഥല പരിശോധന നടത്തി സാധ്യതാപഠനം നടത്തും. ഭൂമി ലഭ്യത അന്തിമമായാല്‍ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് ഡിപിസി ചെയര്‍പേഴ്സന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ഇതില്‍ തലശ്ശേരി കോപ്പാലത്ത് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എബിസി കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിയതാണ്.

ഇത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. ടൂറിസം കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ക്ക് സമീപവും തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സന്‍ അറിയിച്ചു. ജില്ലയില്‍ ചില സ്‌കൂളുകള്‍ക്ക് സമീപം സ്ഥിരമായി തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാല്‍ നായ്ക്കള്‍ തമ്പടിക്കുന്നതായും ഇത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ്കുര്യന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+