കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപി; വിജയിച്ചത് കാനത്തൂര്‍ വാര്‍ഡില്‍
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് എന്‍ഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂര്‍ അടക്കം രണ്ട് വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്.
Recommended Video
ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ 200ലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ വികെ ഷൈജു വിജയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യാമായാണ് ബിജെപി ഒരു സീറ്റ് നേടുന്നത്. നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുന്നത്.
അതേസമയം സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു.രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്‌ണന്‍ എന്ന സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. സിപിഎമ്മിന് സമ്പൂര്‍ണ്ണ ആധിപത്യമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം.അതസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനാണ് വിജയം. കോര്‍പ്പറേനില്‍ യുഡിഎഫ് 32 സീറ്റുകള്‍നേടി. എല്‍ഡിഎഫിന് 19 സീറ്റുകള്‍ കിട്ടി. കണ്ണൂരില്‍ 56 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎ 15 പഞ്ചായത്തുകളില്‍ വിജം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 എണ്ണം യുഡിഎഫും 2 എണ്ണം എല്‍ഡിഎപും നേടി. ഒറ്റപ്പെട്ടവിജയങ്ങളൊഴിച്ചാല്‍ ജില്ലയില്‍ ആധികാരികമായി ഒരിടത്തും വിജയിക്കാന്‍ ബിജെപിക്കു സാധിച്ചില്ല.
കണ്ണൂരില്‍ 4 പഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് മുഴുവന്‍ സീറ്റിലും വിജയിച്ചു. പിണറായിക്കു പുറമേ പന്ന്യന്നൂര്‍,കണ്ണപുരം, കല്യാശേരി എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം