കണ്ണൂർ ജില്ലാ ഭരണകൂടം വിലക്കി: ഇരിട്ടിയിലെ ലോക്ക് ഡൗൺ ഇളവുകൾ താൽക്കാലികമായി റദ്ദാക്കി
കണ്ണൂർ: ലോക്ക് ഡൗണിനിടെ ഇരിട്ടി നഗരസഭയില്‍ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കി. ജില്ലാ ഭരണകൂടം ഇടപെട്ടതിനെ തുടർന്നാണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയില്വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളാണ് റദ്ദാക്കിയത്. ഇരിട്ടി നഗരസഭ സുരക്ഷസമിതി നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇളവുകള്‍ അനുവദിച്ചത്. സുരക്ഷാസമിതിയുടെ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇളവുകൾ താല്കാലികമായി റദ്ദാക്കിയത്.
ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!
നഗരസഭ ഹോട്ട് സ്പോട്ടില്‍ നിന്നും കണ്ടെയ്മെന്റ് സോണില്‍ നിന്നും മാറിയ സാഹചര്യത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച മുതല്‍ കര്‍ശന കർശന നിബന്ധനകളോടെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാൻ ധാരണയായത് കഴിഞ്ഞ ദിവസം സുരക്ഷാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കണ്ണൂർ ജില്ല റെഡ് സോണ്‍ ആയതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷ സമിതിയുടെ തീരുമാനം ജില്ലാ കലക്ടര്‍ അംഗീകരിക്കുന്ന മുറക്ക് മാത്രമെ ഇരിട്ടി നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നല്കിയ ഇളവുകള്‍ ബാധകമാവുകയുള്ളൂ. ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയര്മാന് പി പി അശോകന് അറിയിച്ചു. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികൾ വന്നിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരിട്ടിയിൽ ലോക് ഡൗൺ. ഇളവുകൾ റദ്ദാക്കിയതെന്നാണ് സൂചന.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ രാജ്യാന്തര വിമാനതാവളമൊരുങ്ങിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ആരോഗ്യ വകുപ്പ്.ഇതിനായി മട്ടന്നൂർ നഗരസഭയ്ക്കു പുറമേ സമീപ പഞ്ചായത്തുകളായ കൂടാളി, അഞ്ചരക്കണ്ടി, മലപ്പട്ടം, ഇരിക്കൂർ, ചെമ്പിലോട് എന്നിവടങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്കൂളുകൾ, ആൾ പാർപ്പില്ലാത്ത വീടുകൾ എന്നിവ ഏറ്റെടുത്തു കഴിഞ്ഞു.
മെയ് 12ന് വൈകുന്നേരം 7.10ന് ദുബായില്‍നിന്നാണ് ആദ്യസംഘം എത്തുന്നത്. കണ്ണൂരിലിറങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കുശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണസ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കുശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക.
ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കുമാണ് അയയ്ക്കുക. വിമാനത്താവളത്തില്‍നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്റൈനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ യാത്രക്കാരെയും അയല്ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കുക.
ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്രതിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്. കണ്ണൂർ വിമാനതാവളം വഴി നാട്ടിലെത്താൻ 70,000 പേരാണ് നോർക്കയിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കുടക് വയനാട് ജില്ലക്കാരുമുണ്ട്.