തനത് ഭാഷാപ്രയോഗങ്ങള്‍ക്ക് തിരിച്ചറിവുമായി കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു
നിരവധി കണ്ണൂര്‍ ഭാഷാ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട് .സെന്റ്ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന് പുസ്തകം പ്രകാശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരിന്റെ തനത് നാട്ടുഭാഷാപ്രയോഗങ്ങളും ഉത്ഭവവും ചേരുന്ന കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു. പിലാത്തറ സ്വദേശിയും തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വി.ടി.വി. മോഹനനും തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല അസി. പ്രൊഫസര്‍ സ്മിത കെ നായരും ചേര്‍ന്നാണ് 300 വാക്കുകളുള്ള നിഘണ്ടു തയ്യാറാക്കിയത്.
2008 നവംബറില്‍ കോളേജ് ക്യാന്റീനില്‍ നടന്ന സംഭവമാണ് നിഘണ്ടു തയ്യാറാക്കുന്നതിലെത്തിച്ചത്. ''ചായയ്ക്കൊപ്പം കഴിക്കാന്‍ കാലിമുട്ട വേണോ എന്നാണ് ക്യാന്റീന്കാരന് ചോദിച്ചത്. കാലിമുട്ടയെന്നാല്‍ പുഴുങ്ങിയ മുട്ടയാണെന്നത് പുതിയ അറിവായിരുന്നു. കണ്ണൂരുകാരനായിട്ട് പോലും അറിയാത്ത കണ്ണൂര്‍ വാക്കുകളുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു.
അതോടെ വെറുതെ നേരമ്പോക്കിന് വിദ്യാര്‍ഥികളുടെ സഹായത്തോടെ കണ്ണൂര്‍ വാക്കുകളും അര്‍ഥവും ശേഖരിച്ച് തുടങ്ങി. 15 വര്‍ഷങ്ങള്‍ക്കിപ്പുറം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. വാക്ക്, അച്ചടി മലയാളത്തിലെ അര്‍ഥം, വാക്കുള്‍പ്പെടുന്ന വാചകം എന്നിങ്ങനെയാണ് ഘടന.
കിഞ്ഞ് പാഞ്ഞ് എന്ന വാക്കിനൊപ്പം അര്‍ഥമായി ഇറങ്ങിയോടിയെന്നും ബസിന്റെ ഉള്ളില്‍ നിന്ന് ശബ്ദം കേട്ട് യാത്രക്കാര്‍ കിഞ്ഞ് പറഞ്ഞു എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്. അമ്മോപ്പം... ഒരു കണ്ണൂരുകാരന് കൈമലര്‍ത്തി മുഖം ചുളിച്ച് ഇങ്ങനെ പറഞ്ഞാല്‍ കണ്ണൂര്‍ ഭാഷ പരിചയമില്ലാത്ത മറ്റ് ജില്ലക്കാര്‍ അന്തം വിട്ട് നില്ക്കും.
ഇതെന്ത് ഭാഷയെന്ന് ചിലപ്പോ കളിയാക്കിയെന്നും വരാം. എനിക്കറില്ല എന്ന് അര്‍ഥം വരുന്ന ഈ നാടന്‍ പ്രയോഗം കണ്ണൂര്‍ ഭാഷയില്‍ ഇടയ്ക്കിടെ കടന്നുവരുന്നതാണ്. കീരാങ്കീരി എന്ന വാക്കിനൊപ്പം ചിവിട് എന്ന അര്‍ഥവും രാത്രിയില്‍ കീരാങ്കീരി ഒച്ചയുണ്ടാക്കി എന്ന വാചകവുമുണ്ട്. കൂടിയ ഗൃഹപ്രവേശം, ചിക്ക് മുടിയിലെ ജഡ, ചിക്കുക- ഉണക്കാനിടുക തുടങ്ങിയ വാക്കുകളുമുണ്ട്. ഇത്തരത്തില്‍ നിരവധി കണ്ണൂര്‍ ഭാഷാ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.
പിലാത്തറ സുഹൃദ്സംഘം സെന്റ്ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന് പുസ്തകം പ്രകാശിപ്പിച്ചു. ഭാഷാവൈവിധ്യ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.എം. ശ്രീധരന് ഏറ്റുവാങ്ങി ഡോ. എം. സത്യന്, എന്‍. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications