മരത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി മാര്‍ക്ക് പ്രവര്‍ത്തകര്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാലക്കാട് സ്വാമിമഠം റോഡില്‍ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റസ്ക്യു പ്രവര്‍ത്തകര്‍ അതിസാഹസികമായി പിടികൂടി. ബുധനാഴ്ച്ച പകല്‍ ഒമ്പതു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഇതിനു ശേഷം ഇവര്‍ മലബാര്‍ അവര്‍നെസ് ആന്‍ഡ് റെസ്ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകരുടെ സഹായം തേടി.
വന്മരത്തിന്റെ കൊമ്പില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ക്ക് പ്രവര്‍ത്തകര്‍ തുടങ്ങുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട സാഹസിക പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി ഭദ്രമായി കയര്‍ വഴി താഴത്തേക്ക് ഇറക്കി. ഇതിനു ശേഷം മറ്റൊരു സഞ്ചിയിലേക്ക് മാറ്റി. മാര്‍ക്ക് പ്രവര്‍ത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറിയത്.

റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഏകദേശം മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസം പെരുമ്പാമ്പ് മരത്തില്‍ കുടുങ്ങുകയായിരുന്നു. ഇതു നേരത്തെ ഇവിടെയുണ്ടായിരുന്നതായി ഹൗസിങ്ങ് കോളനിയിലെ താമസക്കാര്‍ പറഞ്ഞു. കോളനിയിലെ എതിര് വശത്തുള്ള പ്രദേശത്ത് കാട് പിടിച്ചതു കാരണം ഇഴജന്തുക്കളുടെ ശല്യം കൂടുതലാണെന്ന് പുഴാതിഹൗസിങ് കോളനിയിലെ താമസക്കാരിയായ ഗിരിജ പറഞ്ഞു. മുര്‍ഖന്‍ അടക്കമുള്ള വിഷ പാമ്പുകള്‍ വീട്ടുമുറ്റത്ത് എത്താറുണ്ടെന്ന് ഗിരിജ പറഞ്ഞു.
കാടുപിടിച്ച പ്രദേശം വ്യത്തിയാക്കുന്നതിനുള്ള നടപടികള്‍ കോര്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്നും ഇവര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൂടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. കണ്ണൂര്‍ നഗരത്തിനകത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വാഹനങ്ങളും കാല്‍നടയാത്രക്കാരും സ്ഥിരം സഞ്ചരിക്കുന്ന റോഡിനടുത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
സംഭവം വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. മാധ്യമപ്രവര്‍ത്തകരും ജനങ്ങളും തടിച്ചു കുട്ടിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസമായി മാറി. എന്നാല്‍ മാര്‍ക്ക് പ്രവര്‍ത്തകരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് രക്ഷാപ്രവര്‍ത്തനത്തിന് ഗതിവേഗം കൂട്ടിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications