മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റീല്‍സിലെ ലോഡിങ് തര്‍ക്കം വീണ്ടും രൂക്ഷം; ചരക്ക് തടഞ്ഞ് സിഐടിയു
പയ്യന്നൂര്‍: മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റീല്‍സിലെ ലോഡിങ് തര്‍ക്കം വീണ്ടും അതിരൂക്ഷമായി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലേക്ക് വന്ന ലോഡ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഇറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥിതി വീണ്ടും വഷളായത്. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമ മോഹന്‍ലാല്‍ പൊലിസിന്റെ സഹായം തേടിയെങ്കിലും ഇതിനിടെയില്‍ തൊഴിലാളികള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി മടക്കിയതായി പറയുന്നു.
ഈ മാസം ആദ്യവാരം ഇവിടെ ലോഡിറക്കുന്നതും സി.ഐ.ടി.യു പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പെരിങ്ങോം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ അനുരഞ്ജന യോഗം വിളിക്കുകയും ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ പൊലിസിന്റെ അനുമതിയുണ്ടെങ്കില്‍ ലോഡിറക്കാമെന്നു തൊഴിലാളികള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനു കടകവിരുദ്ധമായാണ് ഇപ്പോള്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉടമയുടെ വാദം. സ്ഥാപനത്തിലേക്ക് ലോഡുവരുന്നുവെന്നു രഹസ്യവിവരം ലഭിച്ചതിനാല്‍ സി.ഐ.ടി.യു തൊഴിലാളികള്‍ കണ്ടന്തോറിയില് വാഹനം തടയുകയായിരുന്നുവെന്നും ഉടമ ആരോപിക്കുന്നു. ഈ വിവരം പരിയാരം പൊലിസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചപ്പോള്‍ സ്ഥാപനത്തില്‍ ലോഡു കയറ്റുന്നതും ഇറക്കുന്നതിനും മാത്രമേ സംരക്ഷണം നല്കാന് കഴിയുകയുളളുവെന്നാണ് അറിയിച്ചതെന്നാണ് ഉടമ വെളിപ്പെടുത്തുന്നത്.
തുടര്‍ന്ന് ജില്ലാ പൊലrസ് സൂപ്രണ്ടിനെ ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് സംരക്ഷണം ലഭിച്ചത്. പൊലിസിന്റെ അനുമതിയോടെ ലോഡുമായെത്തിയ വാഹനം മാതമംഗലത്ത് സി.ഐ.ടി.യു തൊഴിലാളിള്‍ തടഞ്ഞു ഡ്രൈവറെ മടക്കി അയച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ്. ഐയുടെ നേതൃത്വത്തില്‍ പൊലിസ് സഥത്തെത്തിയെങ്കിലും ലോഡിറക്കുന്നതിന് സുരക്ഷ ഉറപ്പാക്കാതെ ലോറി സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉടമ ആരോപിച്ചു.
എന്നാല്‍ വാഹനം തടയാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ലോറി ഡ്രൈവര്‍ യാത്ര മതിയാക്കി മടങ്ങുകയായിരുന്നുവെന്നാണ് ഈക്കാര്യത്തില്‍ പൊലിസിന്റെ വിശദീകരണം. ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ കഴിഞ്ഞ പത്തd വര്‍ഷമായി മാതമംഗലത്ത് മറ്റൊരു സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുറച്ചുകൂടി വിപുലീകരിച്ചു തൊട്ടടുത്ത് പ്രസ്തുത സ്ഥാപനം തുടങ്ങിയത്. പഴയ സ്ഥാപനത്തില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴില്‍ നിഷേധം അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ഐ.ടി.യു ജില്ലാസെക്രട്ടറി പി.വി കുഞ്ഞപ്പന് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications