കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴയ നോട്ടുമാറ്റി പുതിയ നോട്ടു നൽകുമെന്ന് വാഗ്ദ്ധാനം: മുംബെ സംഘം തട്ടിയത് മൂന്നര കോടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഴയ നോട്ടുമാറ്റിക്കൊടുത്ത് പുതിയ കറൻസി മാറ്റി കൊടുക്കുമെന്ന വാഗ്ദ്ധാനം നൽകി പണം തട്ടുന്ന സംഘം സംസ്ഥാനമാകെ പ്രവർത്തിക്കുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും തദ്ദേശിയരായ സബ് ഡീലർമാരെ നിയോഗിച്ചാണ് മുംബൈ കേന്ദ്രീകരിച്ചുള്ള സംഘം പ്രവർത്തിക്കുന്നത്. സംസ്ഥാനമാകെ ഇവർ മൂന്നര കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്.

 പുൽവാമ ഭീകരാക്രമണ കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചില്ല, പ്രതിക്ക് ജാമ്യം പുൽവാമ ഭീകരാക്രമണ കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചില്ല, പ്രതിക്ക് ജാമ്യം

കണ്ണൂരിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മര്‍ദിച്ച സംഭവത്തിന് പിന്നില്‍ കള്ളനോട്ട് മാഫിയയാണെന്ന്. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ. രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കാഞ്ഞങ്ങാട് ഭീമനടി കുന്നുങ്കൈയിലെ പറമ്പത്ത് ഹൗസില്‍ പികെ അമീര്‍(33), മര്‍ദനമേറ്റ മുംബൈ കുലാവയിലെ ഓംരാജ ലോഗേഷ് (40), മുംബൈ കല്യാണിലെ സാമദാന്‍ (42), ഗുജറാത്ത് അഹമ്മദാബാദിലെ അഷ്വിന്‍(32), കണ്ണൂര്‍ മയ്യില്‍ സ്വദേശി അലിയുടെ മകന്‍ സിദ്ദീഖ് (32) എന്നിവരേയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികളെക്കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

pti12-14-2016

മുംബൈയില്‍നിന്ന് സാനിറ്റൈസര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടെത്തിയ നാലുപേരെ തടങ്കലില്‍വച്ചു മര്‍ദിച്ചതായി ചൂണ്ടിക്കാണിച്ച് മുംബൈയിലെ ഡോ.ഓംരാജ് ലോകേഷ് നല്‍കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. കൂടാതെ ഉത്തരേന്ത്യക്കാരെ തടവിലാക്കിയ ഇരിങ്ങലിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് രണ്ടു കിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തിലും കേസെടുത്തിരുന്നു. ഇതിനുപുറമെയാണ് മയ്യില്‍ ബ്രഹ്മശേരിയിലെ മുഹമ്മദിന്‍റെ മകന്‍ അബ്ദുള്‍ സത്താറിന്‍റെ പരാതിയില്‍ പരിയാരം പോലീസ് 14 പേര്‍ക്കെതിരേ വഞ്ചനക്കുറ്റത്തിനുകൂടി കേസെടുത്തത്.

നിരോധിച്ച നോട്ടുകള്‍ക്ക് അഞ്ചുശതമാനം കമ്മീഷന്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ അഡ്വാന്‍സായി ഉത്തരേന്ത്യന്‍സംഘം 13,60,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍ പണം തിരികേ ലഭിക്കാതെവന്നതിനെ തുടര്‍ന്നു ചോദിച്ചപ്പോള്‍ സംഘനേതാവായ ഗുരുജി ദിവ്യശക്തികൊണ്ടു തരുമെന്ന മറുപടിയാണ് സംഘത്തില്‍നിന്നുണ്ടായതെന്ന് അബ്‌ദുൾസത്താർ നല്‍കിയ പരാതിയില്‍ പറയുന്നു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന ബോധ്യമുണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാമദാന്‍, അഷ്വിന്‍, ഓംരാജ്, ഷമീര്‍ എന്ന ഇബ്രാഹിം, ഗഫൂര്‍, ബാബു, അമീര്‍, സെയ്ദ്, റിവാദ്, സിദ്ദീഖ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേയും അബ്ദുള്‍ സത്താര്‍ നല്‍കിയ പരാതിയിലാണ് പരിയാരം പോലീസ് പുതിയയൊരു കേസുകൂടി രജിസ്റ്റർ ചെയ്തത്.

മര്‍ദനമേറ്റതായി പരാതിപ്പെട്ട ഓംരാജ്, സാമദാന്‍, അഷ്വിന്‍, ബല്‍ഗാമിലെ സഞ്ജയ് എന്നിവര്‍ മാഫിയാസംഘത്തിന്‍റെ കണ്ണികളാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയാസംഘത്തിന്‍റെ തലവനായ ഗുരുജിയുടെ ഉത്തരേന്ത്യക്കാരായ ഏജന്‍റുമാരാണ് ഇവരെന്ന് ചോദ്യംചെയ്യലിലൂടെയും സൈബര്‍സെല്ലിന്‍റെ സഹായത്തോടെ ലഭിച്ച തെളിവുകളിലൂടെയും വ്യക്തമായിരുന്നു.

കള്ളപ്പണ ഇടപാടുകള്‍ക്കായി ഈ സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും ഏജന്‍റുമാരുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇതേ സംഘത്തില്‍പ്പെട്ടവരാണ് ഇവരെ കണ്ണൂരില്‍നിന്ന് തട്ടിക്കൊണ്ടുവന്നു തടവിലാക്കി മര്‍ദിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലൂടെ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതലാണ് തട്ടിക്കൊണ്ടുപോകലും മര്‍ദനവും അരങ്ങേറിയത്. ഉത്തരേന്ത്യന്‍ സംഘത്തില്‍നിന്നു രക്ഷപ്പെട്ടവരെയും അമീറിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും എത്രയുംവേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

English summary
Kannur: People lost three crore money through currency fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X