അശ്വതിയുടെ ചുംബനരംഗം സ്റ്റാറ്റസാക്കി കെണിയൊരുക്കി; തലശ്ശേരി ഹണിട്രാപ്പില്‍ കൂടുതല്‍ പേര്?
തലശേരി: തലശേരിയില്‍ മധ്യവയസ്കനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നേരത്തെ അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി ജിതിന്, ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി, കതിരൂരിലെ കെ.സുബൈര്‍, പാനൂര്‍ മുത്താറിപീടികയിലെ ഷഹ്നാസ് എന്നിവരെ തലശേരി കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടെന്നു സംശയിക്കുന്നവരെ തേടിയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. ചുംബനരംഗം അശ്വതിയുടെ വാട്സാപ്പ് സ്റ്റാറ്റസാക്കിയയാണ് സംഘം ഇരകളെ വലയിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതാണ് വളപട്ടണം സ്വദേശിയായ വ്യാപാരിയെ ആകര്‍ഷിച്ചതെന്നാണ് സൂചന. സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ കുറിച്ചുളള വിവരം ഇതുവരെ ലഭിച്ചില്ല.

അശ്വതിയുടെ സുഹൃത്ത് കൂടിയായ ഈ യുവതിയുടെ പങ്ക് സംബന്ധിച്ചു പൊലിസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. അശ്വതിയുടെ അമ്മയുടെ പരിചയക്കാരനും കുടുംബ സൃഹൃത്തുമായ വ്യാപാരിയെ ആണ് ഹണിട്രാപ്പില്‍പ്പെടുത്താന്‍ നോക്കിയത്. ഈ ബന്ധവും പരിചയവും മുതലെടുത്താണ് അശ്വതി ഇയാളെ തലശേരിയിലേക്ക് വിളിച്ചുവരുത്തിയത്.
ഓട്ടോറിക്ഷയ്ക്കു കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ച് വരുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലശേരി ബി.എം.പി സ്കൂളിന് മുന്പില് കാര്‍ നിര്‍ത്തി യുവതിയുള്ളിടത്ത് നടന്നുപോവുകയായിരുന്നു. തുടര്‍ന്ന് അശ്വതിക്ക് ഓട്ടോ കാശ് നല്‍കിയതിന് ശേഷം തിരിച്ചു നടന്നുവരുമ്പോള്‍ യുവതിയുടെ ഭര്‍ത്താവായ ജിതിന് (25), കെ.സുബൈര്‍ (33), കെ.ഷഹ്നാസ ്(29) എന്നിവര്‍ ചേര്‍ന്ന് ബലമായി ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.
അതിനുശേഷം മോഹന്‍ദാസിന്റെ കാറെടുത്ത് ബലമായി അതില്‍ കയറ്റി തലശേരിയില്‍ നിന്നും കാടാച്ചിറ, മമ്പറം എന്നിവടങ്ങളിലേക്ക് കൊണ്ടു പോയി മോഹന്‍ദാസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആറായിരം രൂപയും കാറും തട്ടിയെടുത്തുവെന്നുമാണ് പരാതി. കാര്‍ തിരിച്ചു നല്കാന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നത്.
കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തേക്ക് കൊണ്ടു പോയി മുദ്രപത്രം വാങ്ങി ഒപ്പീടിപ്പിച്ചുവെന്നും പരാതിയുണ്ട്. മമ്പറത്ത് വഴിയില്‍ ഉപേക്ഷിച്ചു കാറുമായി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം കോടിയേരി ഇടയില്‍പ്പീടികയ്ക്കു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്, തലശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
കേസിലെ ഗൂഡാലോചനയുടെ ചുരുള്‍ നിവര്‍ത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ തലശേരി ടൗണ്‍ പൊലിസ് ഹരജി നല്‍കും. സമാനമായ തട്ടിപ്പുകള്‍ സംഘം മുന്‍പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് സി.ഐ അറിയിച്ചു. പൊലീസിന്റെ ചടുലമായ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കൊണ്ടു പിടികൂടാന്‍ സാധിച്ചത്. സി.ഐ എം അനിലിനെ കൂടാതെ എസ്ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരും കേസ് അന്വേഷണത്തില്‍ പങ്കെടുത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications