കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിലാത്തറയിൽ ക്ഷേത്ര കവർച്ച: ഭണ്ഡാരം തകർത്ത് പണം കവർന്നു

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: പയ്യന്നൂരിനടുത്തെ പിലാത്തറയെ ഞെട്ടിച്ച് വീണ്ടും ക്ഷേത്ര കവർച്ച. നേരത്തെ പൂട്ടിയിട്ട വീട് തകർത്ത് നടന്ന മോഷണങ്ങളടക്കം കവർച്ചാ പരമ്പരകൾ ഇവിടെ നടന്നിരുന്നു. ഇതിനു ശേഷമാണ് ഇവിടെ വീണ്ടും മോഷണം നടന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേതത്തിലാന്ന് കവര്‍ച്ച. ശ്രീകോവിലിന്‍റെയും ഓഫീസിന്‍റെയും പൂട്ടുകളും നാലു ഭണ്ഡാരങ്ങളും നിരീക്ഷണ ക്യാമറയും തകര്‍ത്ത നിലയിലാണുള്ളത്.

 മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!! മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!

ക്യാമറയുടെ അനുബന്ധ സാമഗ്രികളും മോഷ്ടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചത്. പരിയാരം എസ്ഐ എം.വി.ഷാജിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് പുറത്തുള്ള ഒരു കാമറ തകര്‍ത്ത നിലയിലും ക്ഷേത്രം ഓഫീസിലെ മേശ, അലമാര എന്നിവ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. ക്ഷേത്രം ഓഫീസില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ മോണിറ്ററും ഡിവിആര്‍ സിസ്റ്റവും കവര്‍ച്ചക്കാര്‍ എടുത്തുകൊണ്ടുപോയി.

temple-159

ക്ഷേത്രത്തിന്‍റെ അകത്തും പുറത്തുമുള്ള നാലു ഭണ്ഡാരങ്ങളാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഒരു സ്റ്റീലിന്‍റെ ഭണ്ഡാരം ഇളക്കിക്കൊണ്ടുപോയി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹം യഥാസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ചുറ്റമ്പലത്തിന്‍റെ മുകളിലൂടെയാണ് കവര്‍ച്ചക്കാര്‍ അകത്തേക്ക് കയറിയതെന്നാണ് അനുമാനം. ക്ഷേത്രപരിസരത്തുള്ള എൻജിനിയറിംഗ് കോളജിന്‍റെ ഹോസ്റ്റല്‍ ക്വാറന്‍റൈൻ കേന്ദ്രമായതിനാല്‍ രാത്രി 12 വരെ പരിയാരം പോലീസ് ഈ പരിസരത്തുണ്ടായിരുന്നു. അതിനുശേഷമാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയതെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിച്ച ശേഷമാണ് കവര്‍ച്ചക്കാര്‍ മടങ്ങിയതെന്നും സംശയമുണ്ട്. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പാണ് ക്ഷേത്ര കമ്മിറ്റിക്കാര്‍ ഭണ്ഡാരങ്ങള്‍ തുറന്ന് പണമെടുത്തിരുന്നത്. അതിനാല്‍ ഭണ്ഡാരങ്ങളില്‍ കൂടുതല്‍ പണമൊന്നും കാണാന്‍ സാധ്യതയില്ലെങ്കിലും കവര്‍ച്ചക്കാര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ വലുതാണ്.

ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ക്കുള്ള തുകയും കണ്ടെത്തണം. മുമ്പും പലതവണ ഈ ക്ഷേത്രത്തില്‍ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സമീപ പ്രദേശമായ നരീക്കാംവള്ളയിലെ വീട്ടില്‍നിന്ന് പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു. മഴയാരംഭിച്ചതോടെ കവര്‍ച്ചക്കാരുടെ ശല്യം കൂടുന്നതിനാല്‍ പരിയാരം പോലീസ് അതീവ ജാഗ്രതയിലാണ്. ജയില്‍വാസം കഴിഞ്ഞ് സമീപനാളുകളില്‍ പുറത്തിറങ്ങിയ മോഷണക്കേസുകളിലെ ചില പ്രതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ്.

English summary
Kannur: Robbery reported from temple during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X