കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടിച്ചെടുത്തത് 600 ഗ്രാം സ്വർണ്ണം

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: തിരുവനന്തപുരത്ത് കസ്റ്റംസ് നടത്തിയ വൻ സ്വർണവേട്ടയ്ക്കു ശേഷവും കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും.

തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?

അതേസമയം, ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസർഗോഡ് സ്വർണ്ണക്കടത്തിൽ ഞായറാഴ്ച പിടിയിലായത്. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍ പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്.

goldsmuggling-

ഇതിനിടെ തിരുവനന്തപുരത്തെ സ്വർണക്കടത്ത് വിവാദമായ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. വിമാനത്തിൽ എത്തുന്നവരെ ഇറങ്ങുന്നതു മുതൽ വിമാനത്താവളത്തിന് പുറത്ത് എത്തുന്നതുവരെ കാമറയിലൂടെ കസ്റ്റംസ് നിരീക്ഷിച്ച് വരികയാണ്. ശരീരഭാഷയിൽ പ്രത്യേകത കണ്ടെത്തിയാൽ ഇവരെ പ്രത്യേകം പരിശോധിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് രണ്ടര കിലോ സ്വർണവുമായെത്തിയ കാസർഗോഡ്, നാദാപുരം സ്വദേശികളായ ഏഴ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ഒരു കോടി 24 ലക്ഷം രൂപ മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് വൈകുന്നേരം മൂന്നിന് എത്തിയ ഫ്ലൈ ദുബായ്, രാത്രി എട്ടിന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് രണ്ടു കിലോ 510 ഗ്രാം സ്വർണം പിടികൂടിയത്.

ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ ആറ് പേരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഒരാളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എഴ് പേരിൽ നിന്ന് സ്വർണം കണ്ടെടുത്തത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഐസ് പായ്ക്ക് കവറിലാക്കി അടിവസ്ത്രത്തിന്‍റെയും ജീൻസ് പാന്‍റിന്‍റെയും ഇലാസ്റ്റിക്കിന്‍റെ ഭാഗങ്ങളിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.

ഒരാളിൽ 300 ഗ്രാം മുതൽ 350 ഗ്രാം വരെ സ്വർണമാണുണ്ടായിരുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയെയുംപേരെ സ്വർണവുമായി കസ്റ്റംസ് പിടികൂടുന്നത്. സ്വർണം ജ്വല്ലറിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്. കോവിഡ് വൈറസ് ബാധയെ തുടർന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ നാലാം തവണയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ സ്വർണക്കടത്ത് പിടികൂടുന്നത്.

കഴിഞ്ഞ മാസം ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണവും കോഴിക്കോട് വടകര സ്വദേശി മുഹമ്മദലിയിൽ നിന്ന് 112 ഗ്രാം സ്വർണവും കാസർഗോഡ് സ്വദേശി അബ്ദുള്ളയിൽ നിന്ന് 990 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.

പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു ശേഷം കേസെടുത്ത് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വി കാസ്, കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി പി. മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ. അശോക് കുമാർ, യദു കൃഷ്ണൻ, കെ.വി.രാജു, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

English summary
Kasargod native caught with 600 grams gold from Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X