കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഓഹരി ഉടമകള്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും ഓഹരി ഉടമകള്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ പോയന്റ് ഓഫ് കോള്‍ പദവി നിഷേധിച്ചതിന് പിന്നാലെയാണ് കിയാലിനെതിരെ ആരോപണങ്ങളുമായി ഓഹരി ഉടമകളും രംഗത്തുവന്നത്. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.
കിയാലിനെ എഴുന്നൂറ് കോടി രൂപയോളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും കമ്പനി നിയമത്തിനെതിരെ മാനേജ്മെന്റ് കൂട്ട് നില്‍ക്കുന്നതായും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ബഡ്ജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം ഷെയര്‍ ആര്‍ഇസി എന്ന ധനകാര്യ സ്ഥാപനത്തിന് ദീര്‍ഘകാലത്തേക്ക് പണയപ്പെടുത്തിയ കരാര്‍ കൂടുതല്‍ ബാധ്യതയിലേക്കും വിമാനത്താവള വികസനത്തിനും തടസ്സം നേരിടുമെന്നും കണ്ണൂര്‍ നോര്‍ത്ത മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്സ് ഹാളില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും വിവരാവകാശ നിയമമനുസരിച്ച് വിവരം നല്കാന് ബാധ്യതയില്ലെന്ന് അറിയിക്കുകയും, സര്‍ക്കാറിന്റെ ലെറ്റര്‍ ഓഫ് കംഫര്‍ട്ടിന്റെ പിന്‍ബലത്തില്‍ കോടിക്കണക്കിന് രൂപ നേരത്തെയെടുത്ത ലോണ്‍ പുന:ക്രമീകരണമെന്ന പേരില്‍ അനുവദിക്കുകയും ചെയ്തത് ഓഹരി ഉടമകളുടെ അംഗീകാരം തേടാതെയാണെന്നും ഷെയര്‍ ഉടമകള്‍ ആരോപിച്ചു..
പ്രധാന സുരക്ഷാ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കാത്തതും, വിവിധ തലത്തിലെക്ക് കരാര്‍ നല്കിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.. കിയാല്‍ പബ്ലിക് പ്രൈവറ്റ് കമ്പനിയെന്ന് സൈറ്റില്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് വിവരാവകാശനിയമവും സിആന്റ് ഏജിയുടെ ഓഡിറ്റ്കളും ബാധകമല്ലെന്നാണ് ഇത് സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നല്‍കിയിട്ടുള്ളത്. ഇതു സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണെന്ന് യോഗം ചുണ്ടിക്കാട്ടി.
കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് അബ്ദുള്‍ ഖാദര്‍ പനങ്ങാട്ട് , ജനറല്‍ കണ്‍വീനര്‍ സിപി. സലിം, കണ്‍വീനര്‍ കെപി മോഹനന്, കോ-ഓര്‍ഡിനേറ്റര്‍ കെ.പി. മജീദ് എന്നിവര്‍സംസാരിച്ചു. പി.കെ. ഖദീജ നന്ദിയും പറഞ്ഞു. നേരത്തെ ഓണ്‍ലൈനായി യോഗം ചേരുന്നതിനെതിരെ വിമാനത്താവള ഓഹരി ഉടമകള്‍ കിയാലിന്റെ ചെയര്‍മാനും മുഖ്യമന്ത്രിക്കും കേന്ദ്ര കോര്‍പ്പറേറ്റ് കമ്പനി കാര്യമന്ത്രാലയത്തിനും രേഖാമൂലം പരാതി നല്‍കിയിരുന്നു. വരും നാളുകളിലും സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications