ചുവപ്പുനാട അഴിയുന്നില്ല: കൂട്ടുപുഴ പാലം നിർമാണം പാതിവഴിയിൽ തന്നെ
കൊട്ടിയൂർ: ചുവപ്പുനാടകൾ അഴിയുന്നില്ല. കേരള-കർണാടക അന്തർ സംസ്ഥാന പാതയിലെ പ്രധാന പാലമായ കൂട്ടുപുഴ പാലത്തിന്റെ നിർമാണം ഒരിഞ്ച് മുൻപോട്ടില്ല. പാതിവഴിയിൽ നിലച്ച കൂട്ടുപുഴ പാലം നിർമാണം പുനരാരംഭിക്കാൻ ഇനിയും നടപടി വൈകുന്നത് വിദ്യാർത്ഥികളടക്കമുള്ള അന്തർസംസ്ഥാന യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പാലത്തിനായി കര്‍ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി വൈകുന്നതാണ് നിർമാണത്തിന് തടസമായി മാറുന്നത്
കാരുണ്യ KR- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഒരു കോടി, ഒന്നാം സമ്മാനം KO 589235ന്
പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരാര്‍ കമ്പനി നിര്‍മാണം ഉപേക്ഷിക്കുമെന്നാണ് സൂചന. രണ്ടു വര്‍ഷത്തിനടുത്ത കാത്തിരിപ്പിനൊടുവിലാണ് കര്‍ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി അധ്യക്ഷനായ വൈൽഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ പാലം നിര്‍മാണത്തിനുള്ള പ്രധാന തടസം നീങ്ങിയെങ്കിലും കര്‍ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിപത്രം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജ്യനൽ എംപവേര്‍ഡ് കമ്മിറ്റി അംഗീകരിക്കാന്‍ വൈകുന്നതാണ് തിരിച്ചടിയാകുന്നത്
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അധ്യക്ഷനായ സമിതി രണ്ടുതവണ യോഗത്തിനുള്ള തീയതി നിശ്ചയിച്ചെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടുമില്ല. ഇതിനുവേണ്ട ശക്തമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ലെന്ന ആരോപണവും ശക്തമാണ്. വരുന്ന മാർച്ച് ആദ്യവാരത്തിനുള്ളിൽ അനുമതി ലഭിച്ചാല്‍ മാത്രമെ മഴയ്ക്ക് മുൻപ് പുഴയില്‍ നിര്‍മിക്കേണ്ട പാലത്തിന്റെ തൂണിന്റെ നിര്‍മാണം പൂര്ത്തിയാക്കാനാകൂ. തലശേരി-വളവുപാറ റോഡിന്റെയും പാലത്തിന്റെ കരാര്‍ കാലാവധി മേയ്മാസത്തില്‍ അവസാനിക്കുകയാണ്. നേരത്തെ മൂന്നുതവണ നീട്ടിനല്കിയതായിരുന്നു.
കരാര്‍ കമ്പനി ആവശ്യപ്പെട്ടപ്രകാരം മേയ് മാസത്തിനുള്ളിൽ ഇരിട്ടി പാലം ഉള്പ്പെടെയുള്ളപ്രവൃത്തികള് പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയായാല്‍ വീണ്ടും പുതിയ ടെന്‍ഡര്‍ വിളിച്ച് കൂട്ടുപുഴ പാലത്തിന്റെ ബാക്കി ഭാഗം നിര്‍മിക്കാന്‍ കരാറുകാരെ കണ്ടെത്തേണ്ടിവരും. പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഒരു വര്‍ഷമെങ്കിലുമെടുക്കും. ഈ സീസണിലും അടുത്ത സീസണിലും കൂട്ടപുഴ പാലം യാഥാര്‍ഥ്യമാകില്ലെന്ന സംശയവും ഇപ്പോൾ ബലപ്പെട്ട് വരികയാണ്.
കൂട്ടുപാലത്തിനായി കര്‍ണാടകത്തിന്റെ റോഡില്‍ പ്രവേശിക്കുന്നിടത്ത് മൂന്നു മീറ്ററോളം സ്ഥലം കൈയേറിയിട്ടുണ്ടെന്നും അതിനാല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് 2017 ഡിസംബര്‍ 27ന് മാക്കൂട്ടം അസി.വൈല്‍ഡ് ലൈഫ് വാര്ഡന് കെഎസ്ടിപിക്ക് കത്ത് നൽകിയതോടെയാണ് രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന പാലത്തിന്റെ നിര്‍മാണം പ്രതിസന്ധിയിലായത് .ഇതോടെ കേരളത്തിലെ യാത്രക്കാരുടെ പ്രതീക്ഷയും മങ്ങി. മൈസൂര്‍, ബംഗളുര് .വീരാജ് പേട്ട തുടങ്ങിയ സാലങ്ങളിലേക്ക് വിവിധ ആവശ്യത്തിനായി പോകുന്ന യാത്രക്കാർ ഈ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത് '