Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെ സമീപനം: എം.വി ജയരാജൻ

ഏതു രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ല എന്നാണ് സിപിഎമ്മിന്‍റെ സമീപനം

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎം സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമമുണ്ടായിട്ടും നാട്ടിൽ സമാധാനം പുലരാൻ ആത്മസംയമനം പാലിച്ചവരാണ് തങ്ങളുടെ പ്രവർത്തകരെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MV Jayarajan

"ഏതു രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ല എന്നാണ് സിപിഎമ്മിന്‍റെ സമീപനം. തെരഞ്ഞെടുപ്പ് ദിവസം നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ സി.പി.എമ്മിനെതിരായി അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് യുഡിഎഫും മാധ്യമങ്ങളും. മുസ്​ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശത്ത് ആദ്യം അക്രമിക്കപ്പെട്ടത് എൽ.ഡി.എഫ്​ പ്രവർത്തകരാണ്." ജയരാജൻ പറഞ്ഞു.

പോളിങ്ങിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയതെന്നും ജയരാജൻ. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനിടെ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിന്റെ നയമല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

അതേസയമം യുഡിഎഫ് അക്രമണത്തിന് പ്രചോദനം നൽകുകയാണെന്ന് ജയരാജൻ ആരോപിച്ചു. കലക്ടർ വീണ്ടും ബന്ധപ്പെട്ടിട്ടും യുഡിഎഫ് സമാധാനയോഗവുമായി സഹകരിക്കാത്തത് നാട്ടിൽ അക്രമത്തിന് പ്രചോദനം നൽകാനാണ് ജയരാജൻ പറഞ്ഞത്. കേസിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്തോട്ടെ. അതിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനാണ് എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്. കടവത്തൂരിൽ നിന്നാരംഭിച്ച ജാഥ പെരിങ്ങത്തൂരിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പടെ നിരവധി ആളുകൾ ജാഥയുടെ ഭാഗമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+