Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു: കണ്ണൂരില്‍ സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു

കണ്ണൂർ: പാർട്ടി സമ്മേളന കാലയളവില്‍ സി പി എമ്മിന് കനത്ത തിരിച്ചടിയായി അണികളുടെ പാർട്ടി വിടല്‍. പാർട്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ മാന്തംകുണ്ടിലെ സി പി എം പ്രവർത്തകരാണ് കൂട്ടത്തോടെ പാർട്ടിവിട്ടത്. സി പി എം ലോക്കല്‍ കമ്മിറ്റി മെമ്പർ ഉള്‍പ്പടെ 20 പേർ പാർട്ടിവിട്ട് സി പി ഐയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനം, പകപോക്കൽ, സാമ്പത്തിക അരാജകത്വം സഹിക്കാവുന്നതിലപ്പുറമാണ്.

ഏരിയ-ജില്ല നേതൃത്വങ്ങളോട് പലതവണ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പാർട്ടി വിട്ടവർ പറയുന്നു. ഇത്തരക്കാരെ നേതാക്കള്‍ തന്നെ ഇടപെട്ട് സംരക്ഷിക്കുകയാണ്. പാർട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ പിന്തുടരാത്ത ഒരു നേതൃത്വത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും ഇവർ പറഞ്ഞു.

സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ വ്യക്തമായ തെളിവ് സഹിതം പരാതി

ലോക്കല്‍ സെക്രട്ടറിക്കെതിരെ വ്യക്തമായ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. എന്നിട്ടും അവഗണിക്കുന്ന നിലപാട് സ്വീകരിച്ചു. പാർട്ടിയില്‍ സജീവമായി പ്രവർത്തിക്കുന്നവരെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സ്വയം നേതൃത്വത്തിൽ നിന്ന് ഒഴിവായവരെയൊക്കെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തിരിക്കുന്നു. ഏകാധിപത്യ രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ഇത്.

തുടർന്നുള്ള കാലം സി പി ഐയുമായി സഹകരിക്കാനാണ് തീരുമാനമെന്നും

തികഞ്ഞ വിഭാഗീയതയാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സെക്രട്ടറിയുടെ വ്യക്തി താൽപ്പര്യമാണ് ഇതിന് പിന്നിലുള്ളത്. പാർട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ഇരട്ട നീതിയാണ്. ഇത്തരത്തിലുള്ള നിലപാട് പിന്തുടരുന്ന പാർട്ടി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായി. തുടർന്നുള്ള കാലം സി പി ഐയുമായി സഹകരിക്കാനാണ് തീരുമാനമെന്നും പാർട്ടി വിട്ടവർ പറഞ്ഞു.

രാഷ്ട്രീയ വിശദീകരണ യോഗവുമായി സി പി എം നേരത്തെ രംഗത്ത്

വിഭാഗീയത പരസ്യ പോരിലേക്ക് എത്തിനില്‍ക്കെ രാഷ്ട്രീയ വിശദീകരണ യോഗവുമായി സി പി എം നേരത്തെ രംഗത്ത് എത്തിയിരുന്നു. അണികളെ ഒപ്പം നിർത്താൻ പുല്ലായ്ക്കൊടി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ലോക്കൽ നേതൃത്വവും കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിമത വിഭാഗവും ശ്രമം തുടങ്ങിയിതോടെ നേതൃത്വം വിശദീകരണ യോഗവുമായി മുന്നിട്ടിറങ്ങിയത്. ഇരു വിഭാഗവും വീടുകൾ കയറി ലഘുലേഖകൾ നൽകിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുകായിരുന്നു.

സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയത

സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയതയാണ് പൊട്ടിത്തെറിയിൽ എത്തിയത്. തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോമത്ത് മുരളീധരനും മറ്റ് അഞ്ച് പാർട്ടി അംഗങ്ങൾക്കും നേരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മേൽ കമ്മിറ്റിക്ക് ശുപാർശ ചെയ്തിരുന്നു.

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam
    അച്ചടക്കനടപടി കൊണ്ടൊന്നും ലോക്കൽ നേതൃത്വത്തിനെതിരായപ്രതിഷേധം അവസാനിപ്പിക്കില്ലെന്ന

    എന്നാല്‍ അച്ചടക്കനടപടി കൊണ്ടൊന്നും ലോക്കൽ നേതൃത്വത്തിനെതിരായപ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോമത്ത് മുരളീധരൻ അനുകൂലികൾ. ഇതേ തുടർന്ന് മാന്തംകുണ്ട് ജനകീയ കൂട്ടായ്മയുടെ രൂപീകരിച്ചായിരുന്നു ഇവർ വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്ത്. 25 വർഷം നാട്ടിൽ താമസിച്ചിട്ടും നാടിനെയും നാട്ടുകാരെയും അറിയാത്തവർ പുറത്തു നിന്നും ആളുകളെ ഇറക്കി കലാപത്തിന് ശ്രമിക്കുകയാണെന്നും ഇവർ നേരത്തെ ആരോപിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+