പുതുച്ചേരിയില്‍ നിന്നും മോചനം കൊതിക്കുന്നു മാഹി, ലക്ഷദ്വീപില്‍ ലയിക്കണമെന്ന ആവശ്യം ശക്തമാവുന്നു
തലശേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും വേര്‍പെടാനുളള തയ്യാറെടുപ്പിലാണ് മാഹി യിലെ ജനങ്ങള്‍ 'മാഹിയിലെ 21 റസിഡന്‍സ് അസോസിയേഷനുകളിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കയാണ്. എഴുന്നൂറിലേറെ കിലോമീറ്റര്‍ ദൂരത്തു നില്ക്കുന്ന പുതുച്ചേരിയില്‍ നിന്നുള്ള അവഗണ ഏറെ അനുഭവിച്ചവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ഭാഷാപരമായും സാസ്ക്കാരിക പരമായും അടുപ്പമുളള ലക്ഷദ്വീപുമായി മാഹിയെ ലയിപ്പിക്കണമെന്ന ആവശ്യമാണ് മാഹിയിലെ ജനങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.
മാഹിയിലെ റസിഡന്‍സ് അസോസിയേഷന് കൂട്ടായ്മയിലെ ഭൂരിഭാഗം പേരും ലക്ഷദ്വീപൂമായുളള ലയനത്തെയാണ് അനുകൂലിക്കുന്നത്. കേരളത്തിനകത്ത് കിടക്കുന്ന മാഹിയെ കേരളവുമായി ലയിപ്പിക്കണമെന്ന ആവശ്യം ആരും അംഗീകരിക്കുന്നില്ല. കടല്‍ വഴി ലക്ഷദ്വീപിലേക്കുള്ള ദൂരം 342 കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷദ്വീപുമായി ലയിപ്പിച്ച് കേന്ദ്ര ഭരണ പ്രദേശമായി നിലനിര്‍ത്താനാണ് മാഹിക്കാര്‍ ആഗ്രഹിക്കുന്നത്.

പുതുച്ചേരിയില്‍ നിന്നും മാറ്റി ലക്ഷദ്വീപുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല നിര്‍മ്മാണത്തിലിരിക്കുന്ന മാഹി ഹാര്‍ബര്‍ സന്ദര്‍ശിച്ചിരുന്നു. പുതുച്ചേരിയില്‍ നിന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മാഹി നേരിടുന്ന അവഗണനക്ക് പരിഹാരമാകാന്‍ ലക്ഷദ്വീപുമായുള്ള ലയനം അനിവാര്യമാണെന്ന അഭിപ്രായം ശക്തമാവുകയാണ് വീണ്ടും.
മികച്ച വ്യാപാരബന്ധവും വിനോദസഞ്ചാര വികസനവും അതുവഴി മാഹിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. പ്രാദേശിക ഭരണസംവിധാനം ഇല്ലാത്തതും പൊതുവിതരണ സംവിധാനത്തിന്റെ അഭാവവുമെല്ലാം മാഹി ജനതയെ പ്രതീകൂലമായി ബാധിക്കുകയാണ്. ഒരു കാലത്ത് പ്രൗഢികൊണ്ട് വടക്കേ മലബാറില്‍ ശ്രദ്ധേയമായ നഗരമായിരുന്നു മാഹി. മാഹി ആശ്രയിച്ചായിരുന്നു ഇരുഭാഗത്തും കിടക്കുന്ന കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ വ്യാപാരികളും ഉപഭോക്താക്കളും ഇവിടെ എത്തിയിരുന്നത്. എന്നാല്‍ അതെല്ലാം പുതുച്ചേരി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതകൊണ്ട് അസതമിച്ചിരിക്കയാണെന്നാണ് മാഹിയിലെ വ്യാപാരികള്‍ പറയുന്നത്.
പെട്രോളിനും മദ്യത്തിനും മാത്രം ആശ്രയിക്കുന്ന ഒരു നഗരമായി മാറി മാഹി. കടലും പുഴയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാഹിയില്‍ സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളെല്ലാം പരിപാലന കുറവു മൂലം ആളുകളെ അകറ്റി നിര്‍ത്തുന്ന പ്രവണതയും ശക്തമാണ്.ഒരു ഭരണസംവിധാനം ക്രിയാത്മകമല്ലാത്തതിന്റെ ദുരിതം പേറുകയാണ് ഇന്ന് മാഹിക്കാര്‍. ഇവിടെ നഗരസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് തന്നെ വര്‍ഷങ്ങളായി.
പഴയ മാഹിയുടെ പ്രതാപവും ഐശ്വര്യവും വീണ്ടെടുക്കാന്‍ പുതുച്ചേരിയുടെ ഭൂപടത്തില്‍ നിന്നും മാഹിയെ മാറ്റുക മാത്രമേ വഴിയുള്ളൂവെന്ന് വിശ്വസിക്കുകയാണ് ഇവിടുത്തെ ജനത. ലോകസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മാഹിയെ ലക്ഷദ്വീപുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ കൊണ്ടു വരാണ് സഘാടകര്‍ ശ്രമിക്കുന്നതെന്ന് ജനശബ്ദം മാഹിയെന്ന സംഘടനയുടെ ഭാരവാഹിയായ പി.കെ റഫീഖ് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications