യുഡിഎഫ് മാന്യതയില്ലാത്ത വിമര്‍ശനം നടത്തി സ്വയം അപഹാസ്യരാകുന്നു: പന്ന്യന്‍ രവീന്ദ്രന്
തലശ്ശേരി: എല്‍ഡിഎഫിനെ പൊളിക്കാമെന്നത് ബി ജെ പി യുടെയും യുഡിഎഫിന്റെയും വ്യാമോഹം മാത്രമാണെന്ന് സി പി ഐ ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്. സി പി ഐ ജില്ലാ സമ്മേളന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കുതിര കച്ചവടം നടത്തി ഭരണം നേടാമെന്ന് കരുതിയ ബിജെപിക്കും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണം തിരികെ പിടിക്കാമെന്ന് കരുതിയ യു ഡി എഫിനും ജനം തന്നെ തിരിച്ചടി നല്കി. ഭരണമെന്നത് സ്വപ്നം മാത്രമായി പോകുമോയെന്ന് ചിന്തിക്കുന്ന യുഡിഎഫ്, ബോധം നഷ്ടപ്പെട്ട് മാന്യതയില്ലാതെ വിമര്‍ശനം നടത്തി സ്വയം പരിഹാസ്യരാവുകയാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ ജനങ്ങള്‍ ഉറ്റു നോക്കുന്നത് കേരളത്തിലെ എല്‍ ഡി എഫിനെയാണ്.ഇന്ത്യ മഹാരാജ്യത്തെ ഹിന്ദു രാഷ്ട്രമക്കാനുള്ള തീവ്ര പരിശ്രമത്തില്‍ എട്ട് വര്‍ഷവും അധികാരത്തില്‍ നിന്ന മോദി സര്‍ക്കാര്‍.
അധികാരസിരാകേന്ദ്രങ്ങളെ അവരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ്. സമ്പന്നര്‍ മാത്രം ജീവിച്ചാല്‍ മതിയെന്ന ചിന്തയാണ് കേന്ദ്രം ഭരിക്കുന്നവര്‍ക്ക്. അതു കൊണ്ട് തന്നെ അവര്‍ ഒരു വശത്ത് ജനദ്രോഹ നയങ്ങള്‍ തുടരുകയും മറുവശത്ത് രാജ്യത്തെ വിറ്റുതുലക്കാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. എല്‍ഡിഎഫിനോട് ജനങ്ങള്‍ ആകൃഷ്ടരാകാന്‍ കാരണം മുന്നണിയുടെ പ്രവര്‍ത്തനം അധ്വാനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന തിരിച്ചറിവ് കൊണ്ടാണ്. കേന്ദ്രഭരണത്തിന് ബദലായി മതനിരപേക്ഷ സഖ്യം മുന്നോട്ട് വരണം. കോണ്‍ഗ്രസിന് ഈ സഖ്യത്തോട് യോജിക്കാനാവുമെന്ന് തോന്നുന്നില്ല. നാഥനില്ലാത്ത കളരി പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍ അധ്യക്ഷനായി.
.സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട പതാക - കൊടിമര ജാഥകള്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയായ എ ബാലകൃഷ്ണന് നഗരിയില്‍ പ്രവേശിച്ചു. പതാക ജാഥ സംസ്ഥാന എക്സി. അംഗം സി എന്‍ ചന്ദ്രന് പാറപ്രത്ത് ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം സംസ്ഥാന ജോ.സെക്രട്ടറി എന്‍ ഉഷ പതാക ഏറ്റുവാങ്ങി. തലശ്ശേരി ജവഹര്‍ ഘട്ടില്‍ നിന്നും സംസ്ഥാന എക്സി. അംഗം സി പി മുരളി കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന് കൊടിമരം ഏറ്റുവാങ്ങി. പൊതുസമ്മേളനം ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷനായി. സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, സംസ്ഥാന എക്സി.അംഗം സി എന്‍ ചന്ദ്രന്, സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം സി പി സന്തോഷ് കുമാര്‍, ജില്ലാ അസി.സെക്രട്ടറി കെ ടി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയര്മാന് സി.പി.ഷൈജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്.നിഷാദ് നന്ദിയും പറഞ്ഞു. ഇന്ന് കാലത്ത് ഒമ്പതരക്ക് പ്രദീപ് പുതുക്കുടി നഗറില്‍ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. രണ്ടിന് പ്രതിനിധിസമ്മേളനം തുടരും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?












Click it and Unblock the Notifications