വാടകയ്ക്കെടുത്ത വാഹനം വ്യാജ ആർസിയുണ്ടാക്കി വിൽപ്പന: തില്ലങ്കേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കണ്ണൂർ: വിലയേറിയ വാഹനങ്ങൾ വാടകയ്ക്കെടുത്ത് വ്യാജ ആർസിയുണ്ടാക്കി മറിച്ചുവിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവാവ് അറസ്റ്റിൽ. ഇരിട്ടി തില്ലങ്കേരി കാവുംപടിയിലെ കെ വി ഫൈസലി (21) നെയാണ് കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാബിഷ്, അഡീഷണൽ എസ്ഐ സുരേഷ്, എഎസ്ഐ റഷീദ്, സീനിയർ പോലീസ് ഓഫീസർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊട്ടിയിൽ വച്ച് അറസ്റ്റ് ചെയ്തത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിൽ നിന്നും ഇന്നോവ കാർ വാടകക്കെടുത്ത് കണ്ണൂരിൽ കൊണ്ട് വന്ന് വ്യാജ ആർസി ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുകയായിരുന്നു. കാർ വാങ്ങിയ ആൾ ആർസി മാറ്റാൻ ആർടി ഓഫീസിൽ ചെന്നപ്പോഴാണ് വാഹനത്തിന് നിലവിൽ വേറെ ഉടമകയുണ്ടെന്ന് മനസിലാവുന്നത്. തുടർന്ന് ഇയാളുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുക്കുകയായിരുന്നു.

2019 ജനവരിയിൽ മുതലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയതെന്ന് പൊലിസ് പറഞ്ഞു. ഇയാൾക്ക് അന്തർ സംസ്ഥാന വാഹനമോഷണ സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂർ, മധുരൈ, കൊടൈക്കനാൽ, ഊട്ടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. തമിഴ്നാട് അതിർത്തിയായ പാലക്കാട് ജില്ലയിൽ നിന്നും ഇന്നോവ പോലുള്ള വിലയേറിയ വാഹനങ്ങൾ വാടകക്കെടുത്ത് കണ്ണുരിൽ കൊണ്ട് വന്ന് വ്യാജ ആർ.സി ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുകയാണ് പതിവെന്നും പൊലിസ് പറഞ്ഞു. ഇത്തരത്തിൽ നിരവധിയാളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാർ വാങ്ങിയ ആൾക്കാർ ആർ.സി മാറ്റാൻ ആർ.ടി ഓഫിസിൽ ചെന്നാലാണ് തട്ടിപ്പ് മനസിലാവുക. തമിഴ്നാട്ടിൽ നിന്നും വാഹനം വാടകക്ക് എടുത്തവരെക്കുറിച്ച് പലപ്പോഴും യാതൊരു വിവരവും ഉടമകൾക്കുണ്ടാവില്ല. വ്യാജ വിലാസം നൽകിയാണ് അ വാഹനങ്ങൾ ഇയാൾ വാടകയ്ക്കെടുത്തിരുന്നത്. വാഹനം വിൽപ്പന നടത്തുമ്പോൾ നടത്തിയ എഗ്രിമെൻറിൽ നിന്നും ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി പൊലിസ്ഒന്നര വർഷം നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആർ.സി തട്ടിപ്പ് സംഘത്തിലെ കണ്ണൂർ സ്വദേശി പിടിയിലായത് സംഘത്തിലെ പ്രധാന കണ്ണികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു വാഹന ഉടമയുമായി
കരാർ ആക്കിയതിനു ശേഷം പ്രതി ഓരോ മാസം കൂടുമ്പോഴും താമസസ്ഥലവും ഫോൺ നമ്പറും മാറ്റാറുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ അവസാനം ഊട്ടിയിലെ സൽമ എന്ന കുപ്രസിദ്ധ പെൺ കുറ്റവാളിയുടെ വീട്ടിൽ ഒഴിവിൽ കഴിയുന്നുണ്ടെന്ന് കണ്ണൂർ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്
അഞ്ച് ദിവസത്തോളം ഊട്ടിയിൽ തമിഴ് നാട് ക്യു ബ്രാഞ്ചിൻ്റെ സഹായത്തോടെ നടത്തിയ പരിശോധയിലാണ് പ്രതി പിടിയിലായത് നാട്ടുകാരെ വിളിച്ച് പ്രതി രക്ഷപെടാൻ നോക്കിയെങ്കിലും സാഹസികമായി പൊലിസ് പിടികൂടുകയായിരുന്നു ഇയാളെ കണ്ണുർ കോടതിയിൽ ഹാജരാക്കിയതിനു ശേഷം രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications