കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: വടകര സ്വദേശിയിൽ നിന്നും പിടികൂടിയത് അരക്കോടിയുടെ സ്വർണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഹബ്ബാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമാകുമ്പോഴെക്കും തന്നെ കോടികളുടെ സ്വർണവേട്ടയാണ് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നത്. കരിപ്പൂർ, മംഗളൂരു നെടുമ്പാശേരി എന്നിവടങ്ങളിൽ നടക്കുന്നതിനെക്കാൾ കൂടുതൽ സ്വർണവേട്ടയാണ് കണ്ണൂർ കേന്ദ്രീകരിച്ചു നടക്കുന്നത് കഴിഞ്ഞയാഴ്ച രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവേട്ട.
കുഞ്ഞ് കൊല്ലപ്പെടും മുൻപ് കാമുകൻ ശരണ്യയുടെ വീടിന് അടുത്തെത്തി, തെളിവായി സിസിടിവി ദൃശ്യങ്ങൾ!
വടകര സ്വദേശിയായ യുവാവിൽ നിന്നുമാണ് 1212 ഗ്രാം സ്വർണം പിടികൂടിയത്. വിമാന യാത്രക്കാരനായ വടകര ഇടച്ചേരി നോർത്ത് സ്വദേശി സാദിഖിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. ശനിയാഴ്ച്ച പുലർച്ചെ ദുബായിയിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സാദിഖ് ധരിച്ച ഷൂസിനുള്ളിൽ ഷോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റ് രൂപത്തിൽ രണ്ടു പേയ്ക്കറ്റുകളാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരിൽ നിന്നായി അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, രാജു നിക്കുന്നത്ത്, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ ഹബീബ്, ദിലീപ് കൗശൽ, മനോജ് യാദവ്, പ്രിയങ്ക, ഹവീൽദാരായ തോമസ് സേവ്യർ എന്നിവർ പങ്കെടുത്തു.