മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം; കാഞ്ഞിരക്കൊല്ലിയില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ നടത്തി
ശ്രീകണ്ഠാപുരം: കര്‍ണാടക വനത്തില്‍ കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം കാഞ്ഞിര ക്കൊല്ലിയിലെചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ പൊലിസും വനം വകുപ്പും സംയുക്ത അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞിരക്കൊല്ലി ,ചിറ്റാരി വനമേഖലയില്‍ പൊലിസും വനം വകുപ്പും ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പാടം കവലയില്‍ ക്യാംപ് ചെയ്താണ് തെരച്ചില്‍ നടത്തുന്നത്.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യല്‍ സോണ്‍ കമ്മിറ്റി അംഗം ചിക്കമംഗ്ളൂര് അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷിനെ (58നെയാണ് പരുക്കേറ്റ നിലയില്‍ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നു ദിവസം മുന്‍പ് വനമേഖലയിലുടെ സഞ്ചരിക്കുമ്പോള്‍ കാട്ടാനയുടെ പരുക്കേറ്റ സുരേഷിന് ചികിത്സ ലഭിക്കുന്നതിനാണ് ജനവാസ മേഖലയില്‍ എത്തിച്ചത്. സുരേഷ് 2002 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നാണ് പൊലിസ് പറയുന്നത്.

ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേര് കോളനിയിലെത്തി ഭക്ഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പണം നല്കി അടുത്ത കടയില്‍ നിന്നും പച്ചരി, തീപ്പെട്ടി പപ്പടം അച്ചാര്‍ എന്നീ സാധനങ്ങള്‍ വാങ്ങിപ്പിച്ചു. ഒരാള്‍ക്ക് സുഖമില്ല ആശുപത്രിയിലെത്തിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് ചിറ്റാരി പുഴയോരത്ത് മരകൊമ്പ് കെട്ടിയ ഊഞ്ഞാലില്‍ ചുമന്നാണ് സുരേഷിനെ എത്തിച്ചത്. അവിടെ നിന്നും ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ വലതുകാല്‍ മുട്ടില്‍ തുണികൊണ്ടു കെട്ടിയ സുരേഷിനെ താങ്ങി കൊണ്ടുവരികയായിരുന്നു.
സംഘത്തിലൊരാള്‍ സുരേഷിന്റെ പോക്കറ്റില്‍ പണവും നിക്ഷേപിച്ചു. കാട്ടാന അക്രമിച്ചതാണെന്നും ചികിത്സ നല്‍കണമെന്നും പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. ഉടന്‍ വീട്ടുകാര്‍ വാര്‍ഡ് മെംപറെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴരയോടെ വിവരമറിഞ്ഞ് സമീപത്തെ സ്കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുക്കുകയായിരുന്ന പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ പഞ്ചായത്തംഗം ജില്‍സണ്‍ കണികത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധി കളുംനാട്ടുകാരും സ്ഥലത്തെത്തുകയും പയ്യാവൂര്‍ പൊലിസ് ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ പാടാംകവലയില്‍ എത്തിച്ച് പൊലിസിന് കൈമാറുകയുമായിരുന്നു. പൊലിസാണ് ഇയാളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷം കനത്ത സുരക്ഷയിലാണ് സുരേഷ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications