Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ മാവോയിസ്റ്റിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തളിപ്പറമ്പ് കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തി പ്രദേശമായ കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സുരക്ഷിത താവളം തേടി സഞ്ചരിക്കുന്നതിനിടെ മുന്‍പില്‍പ്പെട്ടകാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണാടകചിക്മംഗളൂര്‍ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്‍പിലും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.

എകെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്സല്‍ ഫോഴ്സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെയാണ് സുരേഷിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. കാലിനും കൈയിലുമുള്ള പരിക്കുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാള്‍ക്കില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

knr-maoist

സര്‍ജറി ഐ.സി.യുവില്‍ കഴിയുന്ന സുരേഷ്‌കുമാറിനെശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പരിക്കേറ്റ ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിച്ച ശേഷം മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടത്.

മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ ചികില്‍സ സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് രഹസ്യമാക്കി വെച്ചിരിക്കയാണ്. ആര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കരുതെന്ന് ഉന്നത പൊലിസ് അധികൃതര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം വന്‍ സുരക്ഷാ സന്നാഹത്തെയാണ് മെഡിക്കല്‍ കോളേജ് കവാടത്തിലും വിവിധയിടങ്ങളിലും വിന്യസിപ്പിച്ചിട്ടുള്ളത്. കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പിടിയിലായ സുരേഷിനെ കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലിസ് അന്വേഷിച്ചത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലിയില്‍ ഇറങ്ങിയതെന്നാണ് സുരേഷ് പൊലിസിന് നല്‍കിയ മൊഴി. ഇതില്‍ ഒരു സ്ത്രീയും കൂടിയുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. മാവോയിസ്റ്റ് കബനീദളം പ്രവര്‍ത്തകനാണ് സുരേഷെന്നാണ് വിവരം. ഇയാളിലുടെ മറ്റുള്ളവരിലെ ക്ക് എത്താനാണ് പൊലിസിന്റെ ശ്രമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+