കെകെ ശൈലജയ്ക്ക് മട്ടന്നൂരിൽ മിന്നും ജയം; 61,035 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം
കണ്ണൂർ; മട്ടന്നൂർ മണ്ഡലത്തിൽ ചരിത്ര വിജയം നേടി ആരോഗ്യമന്ത്രി കെകെ ശൈലജ. 61,035 വോട്ടുകൾക്കാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്.ടെ വിജയം. കഴിഞ്ഞ തവണ 43,381 വോട്ടിനായിരുന്നു ഇപി ജയരാജൻ മണ്ഡലത്തിൽ വിജയിച്ചത്.
Recommended Video
സിപിഎമ്മിന്റെ കോട്ടയായ മട്ടന്നൂരിൽ രണ്ട് ടേം പൂർത്തിയാക്കിയ ഇപി ജയരാജൻ മാറി നിന്നതോടെയാണ് കെകെ ശൈലജ ഇക്കുറി മത്സരിക്കാൻ എത്തിയത്. 2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമായിരുന്നു കെകെ. ശൈലജ വിജയിച്ചത്.എന്നാൽ ഇടതുമുന്നണിയിലേക്ക് പുതുതായി വന്ന എൽജെഡിക്ക് ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാലായിരുന്നു ശൈലജയ്ക്കായി പുതിയ മണ്ഡലം തേടേണ്ടി വന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
ഇടത് കോട്ടയിൽ ശൈലജയെ പോലൊരു നേതാവിനെ ഇറക്കിയാൽ മണ്ഡലത്തിൽ ഇക്കുറി വിജയം റെക്കോഡ് ഭൂരിപക്ഷം നേടാനാകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണഅടായിരുന്നു. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയ നേതാവിലൂടെ പാർട്ടി പ്രതീക്ഷ കാക്കുകയും ചെയ്തു.
മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലേങ്കരി പഞ്ചായത്തുകള്‍ക്ക് പുറമെ തളിപ്പറമ്പ് താലൂക്കിലെ പടിയൂർ,കല്യാട് പഞ്ചായത്തുകളും ചേര്‍ന്നതാണ് മട്ടന്നൂര്‍ മണ്ഡലം. ഇടതുപക്ഷം എതിരാളികള്‍ ഇല്ലാതെ ഭരിക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. ആകെ 177911 വോട്ടർമാരാണ് മണ്ഡലത്തില്‍ ഉള്ളത്.
എലത്തൂരില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി എകെ ശശീന്ദ്രന്‍; ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം
പരാജയത്തിന് കാരണം വോട്ട് കച്ചവടം; പാലയിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി