ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ഇരിക്കൂർ: കൂട്ടുകാര്‍ക്കും സഹോദരനുമൊപ്പം ശ്രീകണ്ഠാപുരം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സന്ദീപ് സേവ്യറി (17) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വൈകിട്ട് വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
കെമാൽ പാഷ സംസാരിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെയും ജമാത്തെ ഇസ്ലാമിയുടെയും അംബാസിഡറിനെപ്പോലെ: എഎ റഹീം
ബുധനാഴ്ച്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് മൃതദേഹം കിട്ടിയത്. അനുജന്‍ സായൂജ്, സുഹൃത്തുക്കളായ സായന്ത്, അക്ഷയ് എന്നിവരെയും കൂട്ടി പരിപ്പായി-അഡൂര്‍ക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു സന്ദീപ്. നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാരും കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തിത്. ശ്രീകണ്ഠാപുരം സി ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പരിപ്പായിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സന്തോഷ്-കവിത ദമ്പതിമാരുടെ മകനാണ് സന്ദീപ്. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.