കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ സമ്പർക്കം തടയാൻ മൊബൈൽ ആപ്പ്: നിയന്ത്രണം പോലീസിന്!!
കണ്ണൂർ: നേരത്തെ കാസർഗോഡിന് സമാനമായി ട്രിപ്പിൾ ലോക്ക് ഡൗൺ കണ്ണൂരിലും ഏർപ്പെടുത്തി പോലീസും ജില്ലാ ഭരണകൂടവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുത്തുന്നത് തടയാനും നിരീക്ഷിക്കാനും ജില്ലാ ഭരണകൂടവും പോലീസും ഒരു കൊവിഡ് സേഫ് മൊബെൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് അതിവേഗത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ട്രിപ്പിൾ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഐജിമാരായ അശോക് യാദവ് വിജയ സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ പത്തിന് ജില്ലയിൽ ഹോട്ട് സ്പോട്ടുകളുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതിനൊപ്പം ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്. കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഐ ജി അഭ്യർത്ഥിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി,സെക്കണ്ടറി കൊണ്ടാക്ടുകളിൽ ഉള്ളവരെ പോലീസ് നിരീക്ഷിക്കും. ഇവർ വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക മൊബൈൽ ആപ്പാണ് ഇതോടെ പുറത്തിറക്കിയിട്ടുള്ളത്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുനില്ല എന്ന് ഉറപ്പ് വരുത്താൻ ഇതുവഴി കഴിയും. ജില്ലാ ഭരണകൂടവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോൾ സെന്ററുകളും തുറന്നിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ സ്റ്റോറുകൾ ഒഴികെ ഒരു സ്ഥാപനവും തുറക്കരുതെന്ന് കാണിച്ച് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ജില്ലയിൽ വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും പ്രവർത്തിക്കുന്നത്. ഇതിനകം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് തന്നെ ഉയർന്ന നിരക്കുള്ള ജില്ലയായി കണ്ണൂർ തുടരുകയാണ്.
പുതുതായി ഏഴു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 111 ആയി ഉയര്‍ന്നു. കണ്ണൂരില്‍ പുതുതായി സ്ഥിരീകരിച്ച ഏഴുപേരില്‍ നാലു പേര്‍ ദുബയില്‍ നിന്നും ഒരാള്‍ ദില്ലിയില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി(33), 20ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി(57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി(58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി(30) എന്നിവരാണ് ദുബായില്‍ നിന്നെത്തിയവര്‍.
25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്. കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒമ്പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍. ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications