പ്രളയത്തിനു ശേഷം കൊ വിഡും പിടിമുറുക്കി .. തകർന്ന് തരിപ്പണമായി ശ്രീകണ്ഠാപുരം നഗരം
കണ്ണുർ: കഴിഞ്ഞ രണ്ട് പ്രളയങ്ങൾ വെള്ളത്തിനടിയിലാക്കിയ കണ്ണൂർ ജില്ലയിലെ മലയോര നഗരങ്ങളിലൊന്നാണ് ശ്രീകണ്ഠാപുരം. പ്രളയത്തിനു ശേഷം വ്യാപാര മേഖലയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. ഇരിട്ടി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ മലയോര പട്ടണങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ശ്രീകണ്ഠാപുരം. പ്രതിവർഷം കോടികളുടെ മലഞ്ചരക്ക് വ്യാപാരം തന്നെ ശ്രീകണ്ഠാപുരം നഗരത്തിൽ മാത്രം നടക്കാറുണ്ട്.
പ്രളയത്തിൽ നട്ടെല്ലുതകർന്ന കച്ചവടക്കാർ എങ്ങനെയെങ്കിലും നടു നിവർത്തു വരുമ്പോഴാണ് കൊവിഡെന്ന മഹാമാരിയുടെ കടന്നുവരവ്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭയുടെ തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ ചെങ്ങളായിയിലായിരുന്നു കൊവിഡ് രോഗികളുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗൾഫിൽ നിന്നെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീകണ്ഠാപുരവും മുൾമുനയിലായി.

നഗരസഭയിലെ ഐച്ചേരി മാപ്പിനി സ്വദേശിയായ 29 വയസുകാരിയായ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ വീട് ഉൾപ്പെടുന്ന ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം വാർഡ് കണ്ടെയ്മെന്റ് സോണാക്കി അടച്ചത്. ഇതോടെ നഗരസഭയിലെ
പ്രധാന റോഡിൽ നിന്ന് ഈ പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാനും പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് വരാനും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി മേയ് 15 നാണ് യുവതി നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിനാൽ യുവതിയുടെ താത്പര്യപ്രകാരമാണ് കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയെ ക്വാറന്റൈനിലാക്കി. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ 17 ന് വീട്ടിലെത്തിച്ച കാർ ഡ്രൈവർ, കഴിഞ്ഞ ബുധനാഴ്ച ഇവരെ ടെസ്റ്റിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശ്രീകണ്ഠപുരം സ്വദേശിയായ കാർ ഡ്രൈവർ എന്നിവരും ക്വാറന്റൈനിലാണ്.
പിറ്റേന്ന് ശ്രീകണ്ഠപുരം സ്വദേശിയായ മറ്റൊരു ഡ്രൈവർ രണ്ടുപേരെ ഈ കാറിൽ പത്തനംതിട്ടയിലെത്തിച്ചിരുന്നു. ഈ ഡ്രൈവർ തുടർന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെ ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു.
ഇതോടെ ഡ്രൈവറോടും ബേക്കറിയിൽ ജോലി ചെയ്തിരുന്നവരോടും ഉൾപ്പെടെ ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ശ്രീകണ്ഠപുരത്തെ കൊവിഡുമായി ബന്ധപ്പെട്ട് ഇരുപതോളം പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് ഇതിനിടെ ഞായറാഴ്ച്ച കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. നാലു പേര് വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐഎക്സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, മെയ് 22ന് ഇതേനമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരന്, മെയ് 27ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ കടമ്പൂര് സ്വദേശി 44കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
രാജധാനി എക്സ്പ്രസ് വഴി മെയ് 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരന് (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്, മെയ് 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു












Click it and Unblock the Notifications