മൻസൂർ വധം: യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുസ്ലീം ലീഗ്
കണ്ണൂര്‍: പാനൂര്‍ പൂല്ലൂക്കരയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ വിശ്വാസമില്ലെന്ന് മുസ്ലിംലീഗ്. അന്വേഷണ സംഘത്തെ അടിയന്തിരമായി മാറ്റണമെന്ന് മന്‍സൂറിന്റെ പുല്ലൂക്കരയിലെ വീട് സന്ദര്‍ശിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പൊട്ടക്കണ്ടി അബ്ദുല്ല എന്നിവര്‍ ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തിന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണ് പോലിസ് ചെയ്യുന്നത്. മൂന്നു ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് സിപിഎമ്മുമായി പോലിസ് ഉണ്ടാക്കിയ ഒത്തുകല്‍യുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായില്‍ സിപിഎം ചായ്വുളള ഉദ്യോഗസ്ഥനാണ്.

അതുകൊണ്ട് തങ്ങള്‍ക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയില്ല. അന്വേഷണത്തിനായി അടിയന്തിരമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയമിക്കണം. അക്രമ സമയത്ത് ദൃക്സാക്ഷികള്‍ പിടിച്ചുകൊടുത്ത ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കൊലപാതക സംഘത്തിലെ മുഖ്യസൂത്രധാരനായ സുഹൈല്‍ ഒളിവിലാണ്. ഇയാളെകുറിച്ച് അന്വേഷണം നടത്തുന്നു പോലുമില്ല എന്നാണ് മനസിലാക്കുന്നത്. കൊലപാതക സംഘത്തില്‍ 25 പേരോളമാണുണ്ടായത്. ഇതില്‍ 11 പേരെകുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ് നേതാക്കളായ വി.കെ അബ്ദുൾ ഖാദർ മൗലവി, അബ്ദുൽ കരീംചേലേരി എന്നിവർ അറിയിച്ചു. ഇതിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി
പാനൂരില്‍ ഏപ്രിൽ പത്തിന് യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെകുഞ്ഞാലിക്കുട്ടി, കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും. മൻസൂർ വധക്കേസിൽ പൊലിസിനെതിരെ യു.ഡി.എഫ് നിലപാട് കടുപ്പിച്ചതോടെ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് പൊലിസ് ഒരുത്തുന്നത് 'സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
15 അംഗ ക്രൈംബ്രാഞ്ച് സംഘത്തെ രണ്ടായി തരം തിരിച്ചാണ് അന്വേഷണം നടത്തുന്നത്.പ്രതികളെ കണ്ടെത്തുന്നതിനായി മേഖലയിൽ പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം.കേസിൽ റിമാൻഡിലായ ഷിനാസിൻ്റെ മൊബൈൽ പരിശോധച്ചപ്പോഴാണ് ഇതിനുള്ള തെളിവുകൾ ലഭിച്ചത്.മൻസൂറിൻ്റെ സഹോദരനെ അപായപ്പെടുത്താനുള്ള നീക്കമാണ് പ്രതികൾ നടത്തിയതെന്നും തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യുന്നത് തടസപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും പൊലിസിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications