പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍
കണ്ണൂര്‍: സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇനി സംസ്ഥാന ഘടകത്തിലെ അധികാര ശ്രേണിയില്‍ രണ്ടാമനാകും. വര്‍ഷങ്ങളായി പിണറായി-കോടിയേരി ദ്വയമായിരുന്നു സി പി ഐ എം സംസ്ഥാന ഘടകത്തിന്റെ കടിഞ്ഞാണ്‍ വഹിച്ചത്. കോടിയേരിയുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് എം വി ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്.
കോടിയേരിയുടെ വിയോഗത്തോടെ പിണറായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഏറ്റവും അധികാരമുള്ള നേതാവ് എം വി ഗോവിന്ദനാകും. പാര്‍ട്ടി സെക്രട്ടറിയാണ് പൊതുവെ സി പി ഐ എമ്മിലെ അധികാരകേന്ദ്രമെങ്കിലും വര്‍ഷങ്ങളോളം സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമെന്ന നിലക്കും പിണറായിയ്ക്ക് പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനം തന്നെയുണ്ട്.

മുഖ്യമന്ത്രിയെന്ന നിലക്ക് ഭരണത്തിലും പൂര്‍ണ നിയന്ത്രണം പിണറായി വിജയന് തന്നെ. കണ്ണൂരിലെ മറ്റൊരു നേതാവായ ഇ പി ജയരാജനെ മറികടന്നാണ് എം വി ഗോവിന്ദന് ഈ അര്‍ത്ഥത്തില്‍ രണ്ടാമനാകുന്നത് എന്നതിനാല്‍ സവിശേഷതകള്‍ ഏറെ ആണ്. ഇ പി ജയരാജന് നിലവില്‍ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്.

കേരളത്തില്‍ നിന്ന് എം എ ബേബിയും എ വിജയരാഘവനുമാണ് പി ബിയിലെ മറ്റ് അംഗങ്ങള്‍. ഇരുവരും ദേശീയതലത്തില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ പി ബി അംഗം എന്ന നിലയില്‍ പിണറായി കഴിഞ്ഞാല്‍ സംസ്ഥാനത്ത് എം വി ഗോവിന്ദന് കൃത്യമായ അധികാരവും ചുമതലയും ഉണ്ടാകും.

ഇ പി ജയരാജനെ കൂടാതെ, പി കെ ശ്രീമതി, തോമസ് ഐസക്, എളമരം കരീം, എ കെ ബാലന് എന്നിവരെ മറികടന്നാണ് എം വി ഗോവിന്ദനെ പാര്‍ട്ടിയുടെ പരമോന്നത സമിതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. അതിന് സംസ്ഥാന സെക്രട്ടറി സ്ഥാനമാണ് തുണയായത് എന്ന് ഉറപ്പാണ്. കൂടാതെ നിലവില്‍ രാജ്യത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനം സി പി ഐ എമ്മിനുള്ളത് കേരളത്തിനാണ്.

ആ നിലക്ക് എം വി ഗോവിന്ദന്റെ പി ബിയിലെ സ്ഥാനം സുനിശ്ചിതമായിരുന്നുതാനും. 2018 ലൈ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദന് 4 വര്‍ഷത്തിന് ശേഷം പൊളിറ്റ് ബ്യൂറോയില്‍ എത്തിയിരിക്കുകയാണ്. 17 അംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനനങ്ങളില്‍. മൂന്നാമതാണ് പിണറായി വിജയന്. കോടിയേരി ബാലകൃഷ്ണന് ആറാമതായിരുന്നു. അവസാനം അംഗത്വം നേടിയ ആള് എന്ന നിലക്ക് 17-ാം സ്ഥാനത്താണ് എം വി ഗോവിന്ദന്. മൂന്ന് തവണ എം എല്‍ എയായ എം വി ഗോവിന്ദന് 2021 ലാണ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്.

ഡി വൈ എഫ് ഐയുടെ ആദ്യരൂപമായ കെ എസ് വൈ എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. പിന്നീട് ഡി വൈ എഫ് ഐയുടെ ആദ്യ പ്രസിഡന്റും സെക്രട്ടറിയുമായി. 1991 ല്‍ ആണ് സി പി ഐ എം സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നത്. 2002 മുതല്‍ 2006 വരെ സി പി ഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്നു.
-
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന്












Click it and Unblock the Notifications