Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്തപുരത്തേയും ജിഫ്രി മുത്തുക്കോയ തങ്ങളെയും കണ്ട് പിന്തുണ തേടി എംവി ജയരാജന്‍

കണ്ണൂര്‍: എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എംവി ജയരാജന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും സന്ദര്‍ശിച്ചു പിന്തുണ അഭ്യര്‍ത്ഥിച്ചു. കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് കാന്തപുരത്തെ കണ്ടത്. എടവണ്ണപ്പാറ മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ അറബിക് കോളേജിലായിരുന്നു ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ച്ച.

തികച്ചും സൗഹാര്‍ദപരമായിരുന്നു സന്ദര്‍ശനമെന്ന് എംവി ജയരാജന്‍ പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് അവ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എപി വിഭാഗം സുന്നികളുടെ ആത്മീയാചാര്യനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പൊതുവെ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചുവരികയാണ്.

2024 LOKSABHA ELECTION

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം ഇടതുസ്ഥാനാര്‍ത്ഥികളെയാണ് പിന്തുണച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തിലാണ് എംവി ജയരാജന്‍ കാരന്തൂര്‍ മര്‍ക്സില്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു പിന്തുണ തേടിയത്. മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

ഈ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നവരാണ് ഇത്തവണ പാര്‍ലമെന്റില്‍ എത്തേണ്ടത്. ഇടതുപക്ഷ നിലപാടില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും കാന്തപുരം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റിനകത്തും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ഇടപെടുമെന്നും ജനകീയ വിഷയങ്ങള്‍ക്ക് മുന്‍പില്‍ നിശബ്ദനാകാന്‍ കഴിയില്ലെന്നും എംവി ജയരാജന്‍ കാന്തപുരത്തിന് ഉറപ്പു നല്‍കി.

ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തിയാണ് ഇരുവരും പിരിഞ്ഞത്. അതേസമയം മുസ്ലിം ലീഗുമായി അകല്‍ച്ചയിലായ സമസ്തയുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയപരമായ കരുനീക്കമായാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഇടതുപക്ഷത്തോടു മൃദുസമീപനമാണ് സമസ്ത കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചുവരുന്നത്. കണ്ണൂരില്‍ അതിശക്തമായ വോട്ടുബാങ്കുളള സമസ്തയുടെ പിന്തുണയോടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നും വോട്ടുചോര്‍ത്താനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+