അഴീക്കോടൻ മന്ദിരം പൊളിച്ചുപണിയുന്നു; ജില്ലാകമ്മിറ്റി ഓഫീസ് താൽക്കാലിക കെട്ടിടത്തിലേക്ക്
കണ്ണൂര്‍: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ സി.പി. എമ്മിന് പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ നഗരത്തിലെ തളാപ്പ് റോഡിലെ അഴീക്കോടന്‍ മന്ദിരം പൊളിച്ചു മാറ്റി സി.പി. എം ജില്ലാകമ്മിറ്റി ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നൂറുവര്‍ഷത്തിലേറെ പഴക്കമുളളകെട്ടിടം പുതുക്കി പണിയുന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ സംഗതിയാണെന്നു ജയരാജന്‍ ചൂണ്ടിക്കാട്ടി. അഴീക്കോടന്‍ മന്ദിരം പുതുക്കി പണിയണമെന്നു നേരത്തെ ആവശ്യമുയര്‍ന്നതാണ്. അഴീക്കോടന്‍ ്‌രാഘവന്റെ രക്തസാക്ഷിത്വത്തിനു ശേഷമാണ് പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ ഓഫീസിനായി ഈ കെട്ടിടം വാങ്ങി പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം ഒരുനൂറ്റാണ്ടിന്റെ പഴക്കമുളളതാണ് ഇൗ കെട്ടിടം.

അന്നത്തെ സാങ്കേതിക വിദ്യയില്‍ മികച്ചതാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുന്നതിന് അന്‍പതുവര്‍ഷം മുന്‍പ് തന്നെ വീടായും മറ്റു പലതായും ഉപയോഗിച്ചതാണിത്.
ഒരു കാലഘട്ടത്തില്‍ സി.പി. എമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം ഈ കെട്ടിടത്തിനുണ്ട്. പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസ് ഒരാഴ്ച്ചയ്ക്കകം മാറണമെന്നാണ് ഉദ്ദ്യേശിക്കുന്നത്. കെട്ടിടനിര്‍മാണത്തിന്റെ ഫണ്ടിനായി ജനങ്ങളെ സമീപിക്കും. ജനങ്ങളില്‍ നിന്നും ഫണ്ടു ശേഖരിച്ചാണ് പണിപൂര്‍ത്തിയാക്കുക.
തുടക്കത്തില്‍ മറ്റുരീതിയില്‍ ഫണ്ടുകണ്ടെത്തേണ്ടി വരും.മരം കൊണ്ടുളള എല്ലാകാര്യങ്ങളും തൂണ്, മച്ച്, മരം കൊണ്ടുളള വാതിലുള്‍ എല്ലാം പുതിയ കെട്ടിടത്തിന് ഉപയോഗിക്കാന്‍ ആര്‍കിടെക്റ്ററോടും കരാറുകാരനോടുംആവശ്യപ്പെടുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ പ്രഗത്ഭരായ കമ്യൂണിസ്റ്റു നേതാക്കളുടെ രാഷ്ട്രീയ വളര്‍ച്ചയുടെ തുടക്കം. ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ തുടങ്ങിയ ഒട്ടേറെ നേതാക്കളുടെ വളര്‍ച്ചയുടെ ഓര്‍മ്മകളും ഈ പാര്‍ട്ടി ഓഫീസിനുണ്ട്. കണ്ണൂര്‍ പാറക്കണ്ടിയിലുളള കെട്ടിടത്തിലാണ് താല്‍ക്കാലിക ജില്ലാകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനായുളള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നു എം.വി ജയരാജന്‍ പറഞ്ഞു.


Click it and Unblock the Notifications