Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്റേത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ സൂത്രവിദ്യ; വിമര്‍ശനവുമായി എംവി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതല്‍ മൂര്‍ച്ച കൂട്ടിയ ആരോപണങ്ങള്‍ക്ക് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പെരളശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം ബൂത്തില്‍ വോട്ടു ചെയ്തതിനു ശേഷമാണ് എം.വി ജയരാജന്‍ യു.ഡി. എഫിനെതിരെ ആഞ്ഞടിച്ചത്.

കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്ന് എംവി ജയരാജന്‍ പറഞ്ഞു. അപവാദപ്രചരണവും വ്യക്തിഹത്യയുമാണ് യു. ഡി. എഫിന് കൈമുതല്‍. വികസനമോ രാഷ്ട്രീയമോ അവര്‍ക്ക് പറയാനില്ല. ഏറ്റവും ഒടുവില്‍ തട്ടിക്കൂട്ടിയ നുണക്കഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

mv-jayarajan

സ്വയം തന്നെ ബി.ജെ.പിയിലേക്ക് പോകുമെന്നു പറഞ്ഞ ഒരാളാണ് മറ്റൊ്രാള്‍ക്കെതിരെ അപവാദ കഥ പറയുന്നത്. ഉത്സവ പറമ്പിലെ പോക്കടിക്കാരന്റെ സ്വഭാവം കെ.പി.സി.സി അധ്യക്ഷന്‍ പലതവണ കാണിച്ചിട്ടുണ്ട്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന നഗ്നസത്യം മറച്ചുവയ്ക്കാനാണ് ഇല്ലാക്കഥകള്‍ തട്ടിക്കൂട്ടി പറയുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

എം.പി ഫണ്ടുചെലവഴിക്കാത്ത വികസനവിരുദ്ധനായ ഒരാളാണ് എല്‍.ഡി. എഫിനെതിരെ മത്സരിക്കുന്നത്. സുധാകരന്‍ വികസന വിരുദ്ധനാണെന്ന് അദ്ദേഹത്തെ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി. എ തന്നെ പറഞ്ഞിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കെ.സുധാകരന്‍. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് അടുത്ത ദിവസം പോലും ഒരു പ്രമുഖ മാധ്യമത്തിനോട് അദ്ദേഹം അതു ആവര്‍ത്തിച്ചു. ബിജെപി ഉന്നതനേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുളള തെരഞ്ഞെടുപ്പാണിത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസിന്റെ ചെയ്തികളിലൂടെ കാണിക്കുന്നത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. സൂറത്തില്‍ നടന്നത് കോണ്‍ഗ്രസ്, ബി.ജെ.പി ഒത്തുകളിയാണ്. അവിടെ നോമിനേഷന്‍ പോലും നേരാംവണ്ണം പൂരിപ്പിക്കാത്ത ആ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയാം.

ഹിമന്ത ബിശ്വശര്‍മ്മ കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്‍ഡിഎയിലേക്ക് പോകാന്‍ പാര്‍ട്ടിയുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എം.പി ഫണ്ടായി ലഭിച്ചതിന്റെ അഞ്ചു ശതമാനം പോലും ഇവിടെ എം.പിക്ക് ചെലവഴിക്കാന്‍ കഴിയാത്തത് വികസനത്തോടുളള കാഴ്ചപാടാണ് തെളിയിക്കുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ ഒരു പച്ച നുണയും തട്ടിവിട്ടു. തന്റെ ബി.ജെ.പി പ്രവേശനത്തിന് ബലമുണ്ടാക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചത്. അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+