അഞ്ചരക്കണ്ടിയിൽ കൊവിഡ് 19: ആശുപത്രി സജ്ജമായി: ഒൻപത് നഴ്സുമാർക്ക് കൂടി നിയമനം
കണ്ണൂർ: കോവിഡ്-19 ആശുപത്രിയായി സർക്കാർ ഏറ്റെടുത്ത അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒൻപതു നേഴ്സുമാരെക്കൂടി നിയമിച്ചു. ഇതു കൂടാതെ നൂറിലേറെ പ്രൊട്ടക്ഷൻ കിറ്റുകളും മറ്റു അവശ്യവസ്തുക്കളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു കേസുകളും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 14 രോഗികളാണ് ഇവിടെയുള്ളത്. അത്യാധുനിക സൗകര്യങ്ങളാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ആരേഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മൊറട്ടോറിയം പ്രഖ്യാപിച്ചത് ലോൺ ഇഎംഐയ്ക്ക്: ക്രെഡിറ്റ് കാർഡ് തിരിച്ചടവിന് പലിശ ഈടാക്കും,നടപടി ഇങ്ങനെ
കൊവിഡ്' രോഗ ചികിത്സയ്ക്കായി വെന്റിലേറ്റർ സൗകര്യങ്ങളോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് സജ്ജമായിട്ടുണ്ട്. ആയിരം രോഗികള്‍ക്കു വേണ്ട സജ്ജീകരണവുമായാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. നിലവില്‍ 400 ബെഡുകളാണ് തയാറാക്കിയിരിക്കുത്. പത്തു വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ ആയിരം കിടക്കകളും ഉപയോഗിക്കാന്‍ കഴിയും.
കോവിഡ്- 19 രോഗികള്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കുമായി പ്രത്യേക സജ്ജീകരണങ്ങളാണ് ആശുപത്രിയിലുള്ളത്. രണ്ടാമത്തെ നിലയിലേക്ക് ആംബുലന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകി ഗ്ലൗസും മാസ്കും ധരിക്കണം. തുടർന്ന് പാലിക്കേണ്ട നിര്‍ദേശങ്ങളും അവിടെനിന്ന് ലഭിക്കും. രോഗം സംശയിക്കുന്നവര്‍ക്കു മാത്രമേ അകത്ത് പ്രവേശനമുള്ളൂ. ചെറിയ കുട്ടികള്‍ക്കു മാത്രം കൂട്ടിരിപ്പുകാരെ അനുവദിക്കും. നഴ്സിംഗ് സ്റ്റാഫും നഴ്സിംഗ് അസിസ്റ്റന്റും അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. രക്തം, സ്രവം എന്നിവ ശേഖരിക്കുതിന് വെവ്വേറെ മുറികളുണ്ട്.
ഡോക്ടര്‍, നഴ്സ് എന്നിവര്‍ക്ക് പിപിഇ കിറ്റ് ധരിക്കുന്നതിനും അഴിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്കും രോഗം സംശയിക്കുന്നവര്‍ക്കും പ്രത്യേക ലിഫ്റ്റ് സംവിധാനവും ആശുപത്രിയിലുണ്ട്. ഇവിടെനിന്ന് രോഗിയെയും രോഗബാധ സംശയിക്കുവരെയും ആറാമത്തെ നിലയിലേക്ക് മാറ്റും. ആറാമത്തെ നിലയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു, ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിവയും അഞ്ചാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡ്, റൂമുകള്‍ എന്നിങ്ങനെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ അവസ്ഥയനുസരിച്ച് റൂമിലോ വാര്‍ഡിലോ ഐസിയുവിലോ പ്രവേശിപ്പിക്കും. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജായി പോകുന്നവര്‍ക്കും പ്രത്യേകം ലിഫ്റ്റുണ്ട്. പരിശോധനാഫലം പോസിറ്റീവായി വരുന്നവര്‍ക്ക് താഴത്തെ നിലയില്‍ പ്രത്യേകം ലിഫ്റ്റുണ്ട്. ഇവരെ നേരിട്ട് ആറാമത്തെ നിലയില്‍ പ്രവേശിപ്പിക്കും.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് മൂന്നാമത്തെ നിലയില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഷിഫ്റ്റായാണ് ജോലി. 14 ദിവസം ഇവര്‍ ആശുപത്രിയില്‍ത്തന്നെ ഉണ്ടായിരിക്കും. തുടര്‍ന്ന് സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ഐസൊലേഷനില്‍ പ്രവേശിക്കും. ഇവര്‍ക്കു വേണ്ട ഭക്ഷണവും യാത്രാസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കൊണ്ടുവരുന്നതിനായും പ്രത്യേകം ലിഫ്റ്റുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളജുകളിലെ സന്നദ്ധരായ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ് ഇവിടെയുള്ളത്.