കണ്ണൂര്‍ കോര്പറേഷൻ: ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചൊവ്വാഴ്ച
കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയ ചര്‍ച്ച ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ചര്‍ച്ച ചെയ്യും. കഴിഞ്ഞ 19നാണ് പി കെ രാഗേഷിനെതിരെ 26 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കിയത്.
ആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചു
എല്‍.ഡി.എഫിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയ പി കെ രാഗേഷ് മേയര്ക്കെതിരെയുളള യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് ഇടതുമുന്നണി ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്. 55 അംഗ കൗണ്‍സിലില്‍ 27 വീതം കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്.
കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് ഐക്യജനാധിപത്യ സംരക്ഷണസമിതിയെന്ന പേരില്‍ മത്സരിച്ച പി.കെ രാഗേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. പക്ഷെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു രാഗേഷ് വിട്ടു നിന്നു. പിന്നീട് നറുക്കെടുപ്പിലൂടെ മുസ് ലിം ലീഗിലെ സി. സമീര്‍ തെരഞ്ഞെടുക്കപ്പെടുകയും സമീറിനെതിരെ എല്‍.ഡി.എഫ് കൊïുവന്ന അവിശ്വാസം പാസാകുമെന്നുറപ്പായതോടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പി.കെ രാഗേഷ് എല്‍.ഡി.എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായത്. അവിശ്വാസ പ്രമേയചര്‍ച്ചയില്‍ നിന്നും യു.ഡി. എഫ് വിട്ടു നില്‍ക്കുമെന്നാണ് സൂചന. ഇതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുമെന്നാണ് യു.ഡി. എഫ് ക്യാംപിന്റെ പ്രതീക്ഷ.