കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് ആദ്യ ദമാം സർവീസിൽ നിന്ന്
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദമാമിൽനിന്നുള്ള ആദ്യവിമാനത്തിലെ യാത്രക്കാരനിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വ്യാഴാഴ്ച്ചവൈകുന്നേരം അഞ്ചിന് ദമാമിൽനിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരനായ താമരശേരി സ്വദേശി മുഹമ്മദ് സാലിഹിൽ നിന്നാണ് 800 ഗ്രാം സ്വർണം പിടികൂടിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില് തരംഗമായി ദേശീയ ഗാനം
എൽഇഡി ടോർച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ബാറ്ററി മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. വ്യാഴാഴ്ച്ച രാവിലെ മുതലാണ് ദമാമിലേക്ക് വിമാന സർവീസ് ആരംഭിച്ചത്. ദമാമിൽനിന്ന് യാത്രക്കാരുമായി ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, വി.പി. ബേബി, ഇൻസ്പെക്ടർമാരായ ഹബീബ്, പ്രിയങ്ക, ഗുർമീത്, മനീഷ്, ഹവിൽദാർ തോമസ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസവും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട നടത്തിയിരുന്നു ലക്ഷങ്ങളുടെ സ്വർണമാണ് കടത്താൻ ശ്രമിക്കവെ പിടികൂടിയത്. വിമാനത്തിൽ ഒളിപ്പിച്ചു വച്ച സ്വർണമാണ് പിടികൂടിയത്.
വിമാനത്തിൽ ഒളിപ്പിച്ചു വച്ച 45 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ ടോയ് ലെറ്റിൽ ഒളിപ്പിച്ചു വച്ച 1168 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ടോയ് ലെറ്റിൽ ബേസ്റ്റ് വിൻ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
വിമാനത്തിൽ
നിന്ന്
യാത്രക്കാർ
ഇറങ്ങിയ
ശേഷം
കസ്റ്റംസ്
പരിശോധിക്കുന്നതിനിടെയാണ്
സ്വർണം
അടങ്ങിയ
കവർ
കണ്ടെത്തിയത്.
കവർ
പരിശോധിച്ചപ്പോഴാണ്
പേസ്റ്റ്
രൂപത്തിലാക്കിയ
സ്വർണമാണെന്ന്
മനസിലായത്.
ഒരു
മാസത്തിനുള്ളിൽ
മൂന്നാം
തവണയാണ്
വിമാനത്തിൽ
ഒളിപ്പിച്ചു
വച്ച
നിലയിൽ
സ്വർണം
കണ്ടെത്തുന്നത്.
രണ്ടു
തവണ
യാത്രക്കാരുടെ
സീറ്റിനടിയിൽ
നിന്നാണ്
സ്വർണം
പിടികൂടിയത്.
ഒരു
തവണ
സ്വർണ
ബിസ്ക്കറ്റുകളായും
രണ്ടു
തവണ
പേസ്റ്റ്
രൂപത്തിലുമായിരുന്നു
സ്വർണമുണ്ടായിരുന്നത്.
സ്വർണം
കടത്തിയവരെക്കുറിച്ച്
കസ്റ്റംസ്
അന്വേഷണം
നടത്തി
വരികയാണ്.
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു ഒരു വർഷം പൂർത്തിയാകുമ്പോൾ വ്യാപകമായ സ്വർണ കടത്താണ് നടക്കുന്നത്.ഇതിനെതിരെ പൊലിസും കസ്റ്റസും കടുത്ത നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണക്കടത്ത് വ്യാപകമായി പിടിയിലാവുന്നത്. എന്നാൽ കസ്റ്റംസ് പിടിയിൽ നിന്നും ഒഴിവാക്കാനായി കരിയർ മാർ വിമാനത്തിൽ തന്നെ സ്വർണമുപേക്ഷിക്കുന്നതും പതിവാണ് ഇത്തരത്തിൽ നിരവധി തവണയാണ് ആളില്ലാ സ്വർണം പിടികൂടുന്നത്.