Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്: പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശേരി: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ വധകേസില്‍ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രൊസിക്യൂഷന്‍ വാദം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എവി. മൃദുല മുന്‍പാകെ പൂര്‍ത്തിയായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ.ശ്യാംജിത്താണ് കേസിലെ പ്രതി.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ദേഹത്ത് 29 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തു മുറിവുകളും വിഷ്ണു പ്രീയയുടെ മരണത്തിന് ശേഷം ഉണ്ടായതാണ്. പ്രതിയുടെ ക്രൂരമായ പ്രതികാര മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ കെ. അജിത്ത് വാദത്തിനിടെ പറഞ്ഞു.

vishnupriya-case

കഴുത്തില്‍ മാത്രം അഞ്ചു മുറിവുകളാണുള്ളത്. കഴുത്ത് മുറിഞ്ഞു തുടങ്ങിയിരുന്നു. രണ്ടു മുതല്‍ പത്തു മിനുട്ടു വരെയുള്ള സമയത്തിനുള്ളില്‍ മരണം സംഭവിച്ചു നിലവിളിക്കാന്‍ പോലും സാധിക്കാതെയാണ് വിഷ്ണു പ്രീയ കൊല്ലപ്പെട്ടത്. ആദ്യം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി.

പിന്നെ ഓടി രക്ഷപ്പെടാതിരിക്കാന്‍ കൈകാലുകളുടെ ഞരമ്പുകള്‍ മുറിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഞാട്ടടുത്ത വയലില്‍ നിന്നുമായി ചുറ്റിക, ഇരുതല മൂര്‍ച്ചയുള്ള കത്തി, കുത്തുളി മുളക് പൊട്ടി മനുഷ്യന്റെ മുടി, ഇടിക്കട്ട ചെത്ത് കല്ല്, കത്തി , പവര്‍ ബാങ്ക്, പതിനൊന്ന് സെറ്റ് ഗ്‌ളാസ് തുടങ്ങിയവസ്തുക്കളാണ് തൊണ്ടിമുതലുകളായി കണ്ടെടുത്തിരുന്നത്.

കൊല്ലപ്പെടുന്നതിന് മുന്‍പ് വിഷ്ണു പ്രീയയുടെ അടുത്തേക്ക് പ്രതി ശ്യാം ജിത്ത് വരുന്നതിന്റെ വിഷ്ണുപ്രിയ തന്നെ പകര്‍ത്തിയ 13 സെക്കന്‍ഡ് ഫ്രണ്ട് ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ വീഡിയോ ദൃശ്യം കേസില്‍ നിര്‍ണായക തെളിവാണെന്നും പ്രൊസിക്യുഷന്‍ ചൂണ്ടിക്കാട്ടി.

കൊലപാതകം നടക്കുന്നതിന് തൊട്ടു മുന്‍പ് 11.36 ന് ആരോ വരുന്നുണ്ടെന്നാണ് വിഷ്ണു പ്രിയ മൊബെല്‍ വീഡിയോ കോളില്‍ ലൈനില്‍ ഉണ്ടായിരുന്ന സുഹൃത്ത് വിപിന്‍ രാജിനോട് പറഞ്ഞത്. 11.47 ന് ശ്യാമേട്ടന്‍ വരുന്നു വന്ന് പറഞ്ഞ് ഫ്രണ്ട് ക്യാമറ വിഷ്ണുപ്രിയ ഓണ്‍ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള 13 സെക്കന്‍ഡാണ് നിര്‍ണായക തെളിവായി പ്രൊസിക്യുഷന്‍ ചൂണ്ടിക്കാണിച്ചത്.

സംഭവ ദിവസം രാവിലെ 11.36 ന് പ്രതിയുടെ ചിത്രം പാനൂര്‍ സബ് ട്രഷറിയില്‍ സമീപമുള്ള സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം 12 മണിക്ക് സ്ഥലത്ത് നിന്നു 300 മീറ്റര്‍ അകലെ കേളോത്ത് മുക്കിലൂടെ പഴയ മോഡല്‍ അപ്പാച്ചി ബൈക്കില്‍ പ്രതി അമിത വേഗതയില്‍ പോയതായി ദൃക്‌സാക്ഷിമൊഴികളും പ്രൊസിക്യുഷന്‍ വിവരിച്ചു 2022 ഒക്ടോബര്‍ 22-നാണ് വിഷ്ണു പ്രീയ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+