കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണവേട്ട: അരക്കോടിയിലേറെ വില വരുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അരക്കോടിയിലധികം വിലവരുന്ന സ്വർണം പിടികൂടി. രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച 56.35 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച പുലർച്ചെ ദുബായിയിൽ നിന്നെത്തിയ ഗോ എയർ വിമാന യാത്രക്കാരും കാസർഗോഡ് സ്വദേശികളുമായ ദാവൂദ്, ഷാഹൂൽ ഹമീദ് എന്നിവരിൽ നിന്നാണ് ഒരുകിലോ 400 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!
അബുദാബിയിൽ നിന്നെത്തിയ ഷാഹൂൽ ഹമീദിൽ നിന്നു 700 ഗ്രാമും ദുബായിൽ നിന്നെത്തിയ ദാവൂദിൽ നിന്നു 700 ഗ്രാമും തൂക്കം വരുന്ന സ്വർണമാണു പിടികൂടിയത്. സ്പ്രേ കുപ്പിക്കകത്തും ബ്ലഡ് പ്രഷർ മോണിറ്ററിംഗ് വാച്ചിലുമായാണു സ്വർണം കടത്തിയത് . കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ഇവരെ പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്ക്കറ്റുകളായും സ്വർണം ചെറിയ കഷണങ്ങളാക്കിയും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴെക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച്സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. പരിശോധനയിൽ സൂപ്രണ്ട് കെ.സുകുമാരൻ, ഇൻസ്പെക്ടർമാരായ യദു കൃഷ്ണൻ, എൻ. അശോക് കുമാർ, കെ.വി.രാജു, മനീഷ് കുമാർ, എൻ.സി.പ്രശാന്ത്, ഹവീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവരും പങ്കെടുത്തു.