പൊയിലൂരിൽ കരിങ്കൽ ക്വാറിക്കെതിരെയുള്ള ജനകീയ സമരം ശക്തമാകുന്നു: പോലീസ് നീക്കം സംഘർഷത്തിനിടയാക്കി
പാനൂർ: പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും നിത്യ ജീവിതം തകർക്കുകയും ചെയ്യുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രക്ഷേഭം ശക്തമാകുന്നു. പാനൂരിലെ പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം ബലപ്രയോഗിച്ച് പിരിച്ച് വിടാനുള്ള പൊലിസ് നീക്കമാണ് കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നത്. ബി.ജെ.പി പിൻതുണയോടെയാണ് നാട്ടുകാർ സമരം നടത്തുന്നത്. കൊളവല്ലൂർ കല്ലുവളപ്പിൽ ക്വാറിയിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം കത്തിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് സംഭവം.
കൊളവല്ലൂർ
പോലീസ്
സ്ഥലത്തെത്തി
അന്വഷണം
നടത്തി.
പൊയിലൂർ
വെങ്ങത്തോടിൽ
പുതുതായി
ആരംഭിച്ച
ക്വാറിക്കെതിരെ
നടക്കുന്ന
സമരത്തിന്റെ
തുടർച്ചയാണ്
മണ്ണു
മാന്തി
യന്ത്രം
കത്തിക്കലെന്ന
നിഗമനത്തിലാണ്
പോലീസ്.
വെങ്ങത്തോടിലെ
ക്വാറിക്കെതിരെ
നാട്ടുകാർ
കഴിഞ്ഞ
മാസം
18
മുതൽ
നടത്തി
വരുന്ന
സമരം
കഴിഞ്ഞ
ദിവസം
വീണ്ടും
സംഘർഷത്തിൽ
കലാശിച്ചിരുന്നു.
പ്രദേശവാസികൾ
കൂട്ടിൽ
കെട്ടി
നടത്തുന്ന
സമരം
പതിനഞ്ചാം
ദിവസത്തിലേക്ക്
കടന്ന
കഴിഞ്ഞ
ദിവസം
ഹിറ്റാച്ചി
ഉൾപ്പടെയുള്ള
വാഹനങ്ങളുമായി
ക്വാറിയിലേക്ക്
കടക്കാനുള്ള
നീക്കം
സമരക്കാർ
റോഡിൽ
കുത്തിയിരുന്ന്
തടഞ്ഞിരുന്നു.
മാർഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.സ്ത്രീകൾ ഉൾപ്പെടെ നൂറു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. പോലീസ് നടപടിക്കിടെ ക്വാറി സമരം റിപ്പോർട്ടു ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തക സുകന്യ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്വാറി നടത്താൻ ഉടമ ഹൈക്കോടതിയിൽ നിന്ന് അനുമതിപത്രം വാങ്ങിയിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ ബി.ജെ.പി സ്വാധീന പ്രദേശമായ പൊയിലൂരിൽ പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരുന്നു.
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ചെങ്കൽ ക്വാറിക്കുള്ള അനുമതി പിൻവലിക്കും വരെ സമരം ചെയ്യുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. കണ്ണൂർ ജില്ലയിലെ അറുപതോളം ചെറുതും വലുതുമായ ക്വാറികൾ പ്രവർത്തിക്കുന്നത് പാനൂർ മേഖലയിലാണ്. പൊയിലൂരിലുള്ള വാഴമല, കനകമല എന്നിവ നാശത്തിന്റെ വക്കിലാണ്. ചെണ്ടയാട് അനധികൃത ഖനനവും പ്രകൃതി ചൂഷണവും കാരണം ഒരു പ്രദേശം തന്നെ നാശോൻ മുഖമായി. ഇതുകാരണം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ജിയോളജി വകുപ്പിന്റെ യാതൊരു അനുമതിയുമില്ലാതെ നിരവധി അനധികൃത ക്വാറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.