പമ്പും ബസുമില്ല ജനങ്ങൾക്ക് തീരാ കഷ്ടകാലം വരുന്നു: പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്ക് വെല്ലുവിളി
കണ്ണൂർ: പെട്രോൾ പമ്പ് തൊഴിലാളികളുടെയും സ്വകാര്യ ബസ് സമരവും അടുത്ത ദിവസം മുതൽ തുടങ്ങാനിരിക്കെ കണ്ണൂരിൽ ജനജീവിതം നരകതുല്യമാകും. എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് പത്തിന് തുടങ്ങാനിരിക്കെയാണ് സ്വകാര്യ ബസുകൾ പണിമുടക്കിനൊരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് പ്രതിബന്ധമായി പെട്രോൾ പമ്പ് തൊഴിലാളികളും സമരത്തിനിറങ്ങുന്നതാണ് കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റം: സുമാ ബാലകൃഷ്ണൻ ബജറ്റിന് ശേഷം രാജി വെക്കും, സീനത്ത് 20ന് ചുമതലയേൽക്കും!!
ബസ്
യാത്രാ
നിരക്ക്
വർധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട്
മാസം
11
മുതൽ
സംസ്ഥാനത്തെ
മുഴുവൻ
സ്വകാര്യബസുടമകകളും
അനിശ്ചിതകാല
ബസ്സ്
പണിമുടക്ക്
നടത്തുമെന്ന്
ബസ്
ഉടമസ്ഥ
സംഘം
ഭാരവാഹികൾ
കണ്ണൂരിൽ
വാർത്താ
സമ്മേളനത്തിൽ
അറിയിച്ചു.
സ്വകാര്യ
ബസുകളിൽ
മിനിമം
ചാർജ്
പത്തു
രൂപയാക്കുക,
വിദ്യാ
ർത്ഥികളുടെ
ടിക്കറ്റ്ചാർജ്
വർധിപ്പിക്കുക,
സ്വകാര്യ
ബസുകളിലെതു
പോലെ
കെഎസ്ആർടിസിയിലും
വിദ്യാർത്ഥികൾക്ക്
കൺസഷൻ
യാത്ര
സൗകര്യം
ലഭ്യമാക്കുക
തുടങ്ങിയ
ആവശ്യങ്ങൾ
ഉന്നയിച്ചാണ്
സമരം.
140 കിമീ കൂടുതലുള്ള ബസ് പെർമിറ്റുകൾ പുതുക്കി നൽകാതെ സർക്കാർ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികൾ ആരോപിച്ചു' ഇക്കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച മുതൽ സമരം പ്രഖ്യാപിച്ചതെന്ന് കണ്ണൂർ ജില്ലാ പ്രൈവറ്റ്ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂരിൽ പറഞ്ഞു. ചെയർമാൻ എം വിവത്സലൻ, വൈസ് ചെയർമാൻ രാജ് കുമാർ കരുവാരത്ത്, പി കെ പവിത്രൻ, ടി എം സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂലി വർധനവ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെപെട്രോൾ പമ്പ്, പാചകവാതക തൊഴിലാളികൾ ചൊവ്വാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നതെന്ന് കണ്ണൂർ ജില്ലാ ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതാക്കൾ അറിയിച്ചു. നേരത്തെ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ 2020 ഫെബ്രുവരി ഏഴിനു കൊണ്ടുവന്ന മിനിമം കൂലി പോലും ഉടമകൾ അനുവദിക്കാത്ത നിലപാടാണു സ്വീകരിക്കുതെന്ന് നേതാക്കൾ ആരോപിക്കുന്നു.
മൂന്നുതവണ ജില്ലാ ലേബർ ഓഫീസറും രണ്ടുതവണ ജോയിന്റ് ലേബർ കമ്മീഷണറും വിളിച്ച കൗൺസിലേഷനിൽ ഇന്നലെ മാത്രമാണ് ഉടമകൾ പങ്കെടുത്തത്. യൂണിയൻ മുന്നോട്ടുവച്ച 18,000 എന്ന ഡിമാൻഡ് ചർച്ച ചെയ്യാൻ പോലും ഉടമകൾ തയാറാകുന്നില്ല. ജോയിന്റ് ലേബർ കമ്മീഷണർ കേരള ഗവൺമെന്റ് കൊണ്ടുവന്ന മിനിമം കൂലി കൊടുക്കണമെന്നു നിർദേശിക്കുകയുണ്ടായി. അതും ഉടമകൾ അംഗീകരിക്കുകയുണ്ടായില്ല. ഈ സാഹചര്യത്തിലാണു തൊഴിലാളികൾ പണിമുടക്കിനു നിർബന്ധിതമായതെന്നു പ്രസിഡന്റ് സി കെ പി പദ്മനാഭനും സെക്രട്ടറി എ പ്രേമരാജനും വാർത്താ കുറിപ്പിൽ അറിയിച്ചു.