Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക പ്രേമികളെ ആകര്‍ഷിച്ച് പിണറായി പെരുമയില്‍ പുഷ്‌പോര്‍ത്സവം തുടങ്ങി

തലശേരി: ഏപ്രിലിലെ കൊടും വേനല്‍ ചൂടില്‍ കാഴ്ച്ചക്കാരുടെ കണ്ണും മനസും കുളിര്‍പ്പിക്കുന്ന വര്‍ണവസന്തമൊരുക്കി മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍ നടത്തുന്ന പിണറായി പെരുമയില്‍ പുഷ്പോത്സവം തുടങ്ങി. കുഞ്ഞന്‍ മരങ്ങളും പൂക്കളുമായി കൊതിതീരാത്ത കാഴ്ചകളാണ് പ്രദര്‍ശനനഗരിയിലെങ്ങും. ജലധാരയും പച്ചപ്പുല്‍വിരിച്ച പറമ്പും ഞാറുനടുന്ന സ്ത്രീയും എല്ലാം ചേരുമ്പോള്‍ വേറിട്ട അനുഭവമായി ഫ്ളവര്‍ഷോ മാറും. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടമൊരുക്കി പുഷ്പ ഫല-കാര്‍ഷിക വ്യാവസായിക-ശാസ്ത്രപ്രദര്‍ശനവുമുണ്ട്.

pinarayi

അലങ്കരിച്ച പുഷ്പങ്ങളുടെ വിശാല കാഴ്ചയാണ് പ്രദര്‍ശനനഗരിയിലെത്തുന്നവരെ സ്വാഗതം ചെയ്യുക. പവലിയനുകളും അമ്യൂസ്മെന്റ് പാര്‍ക്കും ഫുഡ്കോര്‍ട്ടും ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. ഐഎസ്ആര്‍ഒ, നേവല്‍ അക്കാദമി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാഡ്, ആര്‍മി, ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം, കൊച്ചിമെട്രോ,

കെഎസ്ഇബി, ആറളം ഫാം, റെയ്ഡ്കോ, എക്സൈസ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പറശ്ശിനിക്കടവ് എം വി ആര്‍ ആയുര്‍വേദ കോളേജ്, സിഡബ്ല്യുആര്‍ഡിഎം, ഐആര്‍ടിസി തുടങ്ങി പവലിയനുകള്‍ ഏറെ. പഴയകാല കാര്‍ഷികോപകരണങ്ങളുടെ വിപുലമായ ശേഖരവും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും കാണാം. ലഹരിക്കെതിരായ ക്യാമ്പയിനും പ്രദര്‍ശന നഗരിയിലുണ്ട്. ഓലമേഞ്ഞ സംഘാടക സമിതി ഓഫീസ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതാണ്.


ഫ്ളവര്‍ഷോ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറും പ്രദര്‍ശനം നടി മീരാനായരും ഉദ്ഘാടനം ചെയ്തു. അലങ്കാര ഇലച്ചെടിയിലും പുഷ്പകൃഷിയിലും കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഫ്‌ളവര്‍ ഷോ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണത്. എന്നാല്‍, തിരുവനന്തപുരത്തെ ഒരു ഗ്രാമത്തില്‍ മാത്രമാണ് അലങ്കാര ഇലച്ചെടികള്‍ കൃഷിചെയ്യുന്നത്.

ഫ്ളോറികള്‍ച്ചര്‍ മേഖല അഭിവൃദ്ധിപ്പെടുത്താന്‍ ആ രംഗത്ത് ഏറെ മുന്നോട്ട് പോയ രാജ്യമായ നെതര്‍ലന്‍ഡുമായി കരാറിലേര്‍പ്പെട്ടതും സുനില്‍കുമാര്‍ അനുസ്മരിച്ചു. അടുത്ത പത്ത് വര്‍ഷത്തിനകം കൃഷി ഏറ്റവും വലിയ തൊഴില്‍ മേഖലയായി മാറും.

എല്ലാ മള്‍ട്ടിനാഷണല്‍ കമ്പനികളും കൃഷിയിലേക്കാണ് വരുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്റെയും പരിശ്രമമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നവര്‍ കേരളം ഭരിക്കുന്നതിനാലാണ് നമുക്ക് ഇതുപോലെ ജീവിക്കാന്‍ സാധിക്കുന്നതെന്ന് നടി മീരാ നായര്‍. രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം വെല്ലുവിളി നേരിടുകയാണ്.

ചോദ്യങ്ങള്‍ ചോദിക്കാന്‍ പോലും സാധിക്കാത്ത ഭയത്തിന്റെ അന്തരീക്ഷമാണ് ചുറ്റും. മതത്തിന്റെ പേരിലുള്ള കലഹവും അസഹിഷ്ണുതയും വ്യാപിക്കുന്നു. ഇവിടെയാണ് കേരളം വേറിട്ട് നില്‍ക്കുന്നത്. പിണറായിയിലെ മണ്ണില്‍ നില്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും അതിലേറെ പ്രതീക്ഷയുമുണ്ടെന്നും മീരാ നായര്‍ പറഞ്ഞു. പരിപാടിയില്‍


എ യതീന്ദ്രന്‍ അധ്യക്ഷനായി. വിശിഷ്ടാതിഥികള്‍ക്ക് പിണറായി പെരുമ സര്‍ഗോത്സവത്തിന്റെ ഉപഹാരം എ ടി ദാസന്‍, ഉഷ നന്ദിനി എന്നിവര്‍ സമ്മാനിച്ചു. സി വി സുമജന്‍, ടി എം മഹേഷ് എന്നിവര്‍ സംസാരിച്ചു. താവം ഗ്രാമവേദിയുടെ നാടന്‍പാട്ടും പുഷ്പരാജ-പുഷ്പറാണി മത്സരവുമുണ്ടായി. ദിവസവും പകല്‍ 3 മുതല്‍ രാത്രി 11വരെ പ്രദര്‍ശനമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+