പെണ്‍കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി. ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.
ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും!
കാസര്‍കോട് മുളിയാര്‍ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു. മുളിയാര്‍ നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്. രണ്ട് വര്‍ഷം മുന്‍പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്‍മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്. കോഴിക്കോട് പഠിക്കുന്ന പെണ്‍കുട്ടിയെ ഇതേ തുടര്‍ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി കോഴിക്കോട് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കാസര്‍കോട് സ്വദേശിയായ യുവാവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.