കൊവിഡ് സമൂഹ വ്യാപനത്തിന്റെ തോത് കൂടാൻ സാധ്യത: കണ്ണുരിൽ ട്രിപ്പിൾ ലോക്ക് ഡൗണുമായി പോലീസ്
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ധർമടം, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ വരുംദിവസങ്ങഈ ൽ കൊ വിഡ് വൈറസ് രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇതു നേരിടുന്നതിനായി കടുത്ത മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടവും ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തിങ്കളാഴ്ച്ച വൈകുന്നേരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നു. കൂടുതൽ രോഗ ബാധിത പ്രദേശമെന്ന് കണ്ടെത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി മുൻപോട്ടു പോകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവിന്റെ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലയില്‍ മൂന്ന് എസ് പി മാർക്ക് ചുമതല നല്കി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂർ ഐ.ജി നവനീത് ശർമ, തളിപറമ്പ സബ് ഡിവിഷൻ, ഓഫിസർ അരവിന്ദ് സുകുമാർ എന്നിവർക്ക് യഥാക്രമം ഇരിട്ടി സബ് ഡിവിഷൻ, തലശേരി സബ് ഡിവിഷൻഎന്നിങ്ങനെ ചുമതല കൊടുത്ത് കടുത്ത നിയന്ത്രണങ്ങൾക്കാണ് പോലീസ് ഒരുങ്ങുന്നത്.

പിണറായി പോലീസ് സ്‌റ്റേഷൻ പരിധിയിലെ റോഡുകൾ അടച്ചിട്ടിട്ടുണ്ട്. ധർമടം മണ്ഡലത്തിൽ കൊ വിഡ് രോഗവ്യാപനം തടയുന്നതിനായി പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ റോഡുകളും അടച്ചിട്ടു. മമ്പറം, പിണറായി, കാപ്പുമ്മൽ, പൂള ബസാർ, ഓലായിക്കര, ഓടക്കടവ്, മക്രേരി, പാറപ്പുറം മൂന്നു പെരിയ എന്നിവിടങ്ങളിലെ റോഡുകളാണ് അടച്ചിട്ടത്.
കൂത്തുപറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളില്‍ രോഗലക്ഷണമില്ലാത്ത കൊവിഡ് 19 പോസറ്റീവ് രോഗികള്‍ കൂടുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികള്‍ ഇത്തരത്തില്‍പ്പെട്ടവരാണ്. ഗള്‍ഫില്‍ നിന്നും വന്ന കൂത്തുപറമ്പ് സ്വദേശി യാതൊരു കൊവിഡ് രോഗബാധ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പെരളശേരി സ്വദേശിനിയായ മധ്യവയസ്‌ക്കയും ഇതുപോലെ ഗള്‍ഫില്‍ നിന്നും വന്നതായിരുന്നു. 28 ദിവസം വരെ ഇവര്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെയിരിക്കുകയും പിന്നീട് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ നിരവധി രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്ന സൂചന. രോഗം പ്രകടമായി കാണിക്കുന്നവരെക്കാളും കൂടുതല്‍ അപകടകരമാണ് രോഗലക്ഷണങ്ങള്‍ പുറമേ കാണിക്കാത്തവര്‍. ഇവരാണ് കൂടുതല്‍ രോഗം പരത്തുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications