Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകള്‍ വെടിവച്ചത് തണ്ടര്‍ബോള്‍ട്ടെന്ന സംശയത്തിലാണെന്ന് പോലീസ്, യുഎപിഎ ചുമത്തി

ഇരിട്ടി: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ് സംഘം വെടിവെച്ച സംഭവത്തില്‍ പൊലിസ് യുഎപിഎ ചുമത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. തണ്ടര്‍ബോള്‍ട്ടാണെന്ന് തെറ്റിദ്ധരിച്ചാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തണ്ടര്‍ ബോട്ടിന്റെതിനോട് സാമ്യമുളള യൂനിഫോമായിരുന്നു വനംവകുപ്പ് വാച്ചര്‍മാര്‍ ധരിച്ചിരുന്നത്. ഇതുമൂലം തങ്ങളെ പിടികൂടാനെത്തിയ തണ്ടര്‍ബോള്‍ട്ടാണെന്നു തെറ്റിദ്ധരിച്ചാണ് മാവോയിസ്റ്റുകള്‍ വെടിവെച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ആറളം വന്യജീവി സങ്കേതത്തിനുളളിലെ താല്‍ക്കാലിക വാച്ചര്‍മാരായ എബിന്‍(26) സിജോ(28) ബോബസ്(25) എന്നിവര്‍ക്കു നേരെയാണ് അഞ്ചംഗ മാവോയിസ്റ്റു സംഘം ഏഴുതവണ വെടിവെച്ചത്. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും മാവോയിസ്റ്റുകളില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമത്തിനിടെ മൂന്നു പേര്‍ക്കും പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത സംഭവത്തില്‍ മാവോയിസ്റ്റുകളുടെ പേരില്‍ യുഎപിഎ കുറ്റം ചുമത്തി ആറളം പൊലിസ് കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഒന്നാംപ്രതിയാക്കി അഞ്ചംഗസംഘത്തിനെതിരെയാണ് ആറളം പൊലിസ് കേസെടുത്തത്.

maoist-kannur

വനംവകുപ്പിന്റെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും അമ്പലപാറയിലുളള ക്യാംപ് ഷെഡിലേക്ക് പോവുകയായിരുന്നു വനപാലകസംഘം. ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുളള ചാവച്ചിയിലെ ക്യാംപ് ഷെഡും കടന്ന് നൂറുമീറ്റര്‍ അകലെ കുടകന്‍ പുഴയോരത്തുവെച്ച് വനപാലക സംഘം മാവോയിസ്റ്റുകളുടെ മുന്‍പില്‍പ്പെട്ടത്. പുതുതായി നിയമിതരായ ഇവര്‍ തണ്ടര്‍ ബോള്‍ട്ടിന്റെതു പോലെയുളള യൂനിഫോം ധരിച്ചതു കൊണ്ടു ഇവരെ കണ്ടയുടനെ അഞ്ചംഗമാവോവാദി സംഘത്തിലെ ആയുധധാരികളായ രണ്ടു പേര്‍ തോക്കുചൂണ്ടി. ഇതോടെ കൈയ്യിലുളള അരിയും ക്യാംപിങ് സാമഗ്രികളും ഉപേക്ഷിച്ചു വാച്ചര്‍മാര്‍ തിരിച്ചോടുകയായിരുന്നു. ഇവര്‍ക്ക് നേരെയും ആകാശത്തേക്കും മാവോയിസ്റ്റുകള്‍ ഏഴുറൗണ്ട് വെടിവച്ചതായാണ് മൊഴി നല്‍കിയിട്ടുളളത്.

സംഭവത്തിനു ശേഷം വാച്ചര്‍മാര്‍ മൂന്നുകിലോ മീറ്റര്‍ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി സഹപ്രവര്‍ത്തകരോട് വിവരം പറയുമ്പോഴാണ് സംഭവം അധികൃതര്‍ പറയുന്നത്. ഉടന്‍ തന്നെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രദീപ്, അരീക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പ്രദീപന്‍ കാരായി എന്നിവര്‍ സ്ഥലത്ത് എത്തുകയും നരിക്കടവില്‍ നിന്ന് വാച്ചര്‍മാരെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ്് കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ്.പി എം. ഹേമലത, കണ്ണൂര്‍ ഫ്ളിയംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ.രാമന്‍ എന്നിവര്‍ വാച്ചര്‍മാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം കഴിഞ്ഞ ദിവസം ഇവിടെ ക്യാംപ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണ്.വരുംദിവസങ്ങളില്‍ ഡ്രോണും ഹെലിക്കോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള ഹൈടെക് തെരച്ചിലിനും ലക്ഷ്യമിടുന്നുണ്ട്.

വയനാട് കാടുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണുര്‍ ജില്ലയിലെ പല ഭാഗങ്ങളിലും 2015 മുതല്‍ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ജില്ലയില്‍ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുന്ന സംഭവമുണ്ടാകുന്നത്. പലസമയങ്ങളിലും രാമച്ചിയിലും കേളകത്തും അമ്പായത്തോടുമടക്കമുള്ള പ്രദേശങ്ങളില്‍ എത്താറുണ്ട്. ഇത്തരത്തില്‍ എത്തുന്ന മാവോയിസ്റ്റുകള്‍ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്.

കൂടാതെ ആയുധമേന്തിയുള്ള പ്രകടനങ്ങളും ലഘുലേഖ വിതരണവും ഇവര്‍ നടത്താറുണ്ട്. ആറളം ഫാം തൊഴിലാളികള്‍ക്ക് ശമ്പളകുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടും വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെയും ഇവര്‍ അമ്പായത്തോടില്‍ ആയുധമേന്തി പ്രകടനം നടത്തിയിരുന്നു.വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടിവരുന്നതായി നേരത്തെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ ആറു പൊലിസ് സ്റ്റേഷനുകളും മാവോയിസ്റ്റ് ഭീഷണിയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+