കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ നിർമാണ തൊഴിലാളിയുടെ ദുരൂഹ മരണം: രാഷ്ട്രീയ തർക്കത്തെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നിർമാണ തൊഴിലാളിയായ യുവാവിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

 എറണാകുളത്ത് സമ്പർക്കത്തിലൂടെ ഒരു വ്യാപാരിക്കും കൊവിഡ്: മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മകനും രോഗം എറണാകുളത്ത് സമ്പർക്കത്തിലൂടെ ഒരു വ്യാപാരിക്കും കൊവിഡ്: മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മകനും രോഗം

നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43)ന്‍റെ മരണത്തിന് രാഷ്‌ട്രീയപാർട്ടികളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.മരിച്ച ഫിനോജും സുഹൃത്തുക്കളും വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ രാഷ്‌ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് മാറിയയവരാണെന്ന് പ്രദേശവാസികൾ പറയുന്നു.കൃഷിയും ചിട്ടി സംഘവും നടത്തുന്ന 20 പേരടങ്ങിയ ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമായിരുന്നു ഫിനോജ്.

5-deadbody-1593

കൃഷിയും മറ്റു പ്രവൃത്തി കളും കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പ് ആരോ ഇത് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അത് വീണ്ടും പുതുക്കി പണിതു. മരണത്തിന് ഈ ഷെഡ് തകർക്കലുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

മരിച്ച ദിവസം ഫിനോജ് ഭക്ഷണം കഴിച്ചതിനു ശേഷം 8.45 ഓടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് വയലിനടുത്തുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിൽ കുറച്ചു നേരം ചിലവഴിച്ച ശേഷവും പത്തോടെ അവിടെ നിന്നിറങ്ങുകയും ചെയ്തു. പത്തിനും 10:10 നും ഇടയിലാണ് മരണം നടന്നതെന്നാണ് പോലീസ് പറയുന്നത്.

ഫിനോജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 150 തോളം പേരെ ചോദ്യം ചെയ്തു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍, ചക്കരക്കല്‍ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

ഇക്കഴിഞ്ഞ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അന്നേ ദിവസം തന്നെ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വഭാവിക മരണമല്ലെന്ന് വ്യക്തമായത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപിള്ള കഴുത്ത് ഞെരിച്ചതിന്‍റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതാണെന്ന സംശയവും ബലപെടുത്തിയിട്ടുണ്ട്. എന്തു തന്നെയായാലും സാഹചര്യ തെളിവുകൾ പരിശോധിക്കുമ്പോൾ കൊലപാതകത്തിലേക്ക് തന്നെയാണ് പൊലിസും വിരൽ ചൂണ്ടുന്നത്.

English summary
Police investigation on death of construction worker in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X