മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: പോലീസ് പിൻതുടർന്നതിനെ തുടർന്ന് മണൽ മാഫിയ സംഘം സഞ്ചരിച്ച ലോറി എസ്ഐയെയും സംഘത്തെയും അപായപ്പെടുത്താൻ ശ്രമിച്ചു. പഴയങ്ങാടി എസ്ഐയും സംഘവും തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. തിങ്കളാഴ്ച്ച പുലർച്ചെ പട്രോളിങ് സംഘത്തെയാണ് മണൽ മാഫിയ സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.
തട്ടിപ്പ് കാണിച്ച് നാട്ടിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും
തങ്ങളിൽ നിന്നുംവെട്ടിച്ചു കടന്ന സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കിയത് പോലസ് അറിയിച്ചു. ഇതിനായി പ്രദേശത്തെ ക്യാമറകൾ പരിശോധിച്ചു വരികയാണ്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണൽ കടത്തുന്ന ലോറി രാത്രികാല പട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്ഐ കെ ഷാജുവും കണ്ടത്.
പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പോലീസ് പിന്തുടരുകയായിരുന്നു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മണൽ പോലീസ് ജീപ്പിന്റെ മുന്നിലേക്ക് ഇവർ അപ്രതീക്ഷിതമായി ചെരിയുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ട പോലീസ് ജീപ്പ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയിൽ ലോറി സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയും ചെയ്തു.
എന്നാൽ,
നിമിഷങ്ങൾക്കുള്ളിൽ
ലോറിയുമായി
മണൽമാഫിയസംഘം
കടന്നുകളയുകയും
ചെയ്തു.
ലോറിയുടെ
രജിസ്ട്രേഷൻ
നമ്പർ
വ്യാജമാണെന്ന്
പൊലിസിന്
സംശയമുണ്ട്.
മണൽ
മാഫിയ
സംഘത്തെ
കണ്ടെത്താനായി
സംഭവം
നടന്ന
സ്ഥലത്തെ
സിസിടിവി
ക്യാമറകൾ
പരിശോധിക്കുമെന്ന്
പൊലിസ്
അറിയിച്ചു.
ഇതിനിടെ
പഴയങ്ങാടി
പോലീസ്
സ്റ്റേഷൻ
പരിധിയിൽ
മണൽകടത്ത്
സംഘങ്ങൾ
വ്യാപകമാണെന്ന
ആരോപണം
ശക്തമാണ്.
ഇതിനെ
തുടർന്നാണ്
രാത്രികാല
പട്രോളിംഗ്
ശക്തമാക്കിയത്.
സംഘത്തിൽ
ക്രൈം
എസ്ഐ
കെ.
മുരളി,
സിപിഒ
സിദിഖ്
തുടങ്ങിയവരും
സംഘത്തിലുണ്ടായിരുന്നു.
അപകടത്തിൽആർക്കും
പരുക്കേറ്റിട്ടില്ല